റോഡിൽ മാലിന്യം തള്ളിയ കടയുടമ രാവിലെ ശരിക്കും ഞെട്ടി; മുനസിപ്പാലിറ്റി വക നല്ല 'മറുപണി', കളഞ്ഞ മാലിന്യം അതേപടി തിരികെയെത്തി

Published : Sep 10, 2025, 06:54 PM IST
garbage shop

Synopsis

റോഡിൽ മാലിന്യം തള്ളിയ കടയുടമയ്ക്ക് മുനസിപ്പാലിറ്റി അധികൃതർ മാലിന്യം കടയ്ക്ക് മുന്നിൽ തിരികെയിട്ടു. ടിൻസുകിയയിലെ ഡെയ്‌ലി ബസാർ ഏരിയയിലാണ് സംഭവം.

ടിൻസുകിയ: റോഡിൽ മാലിന്യം തള്ളിയ കടയുടമയ്ക്ക് മുനസിപ്പാലിറ്റി അധികൃതര്‍ നൽകിയത് 'എട്ടിന്‍റെ പണി'. റോഡിൽ തള്ളിയ മാലിന്യം കടയ്ക്ക് മുന്നിൽ കൊണ്ട് തിരികെയിട്ടിരിക്കുകയാണ് അധികൃതര്‍. തിങ്കളാഴ്ച രാത്രി 9:30-ഓടെ അസമിലെ ഡെയ്‌ലി ബസാർ ഏരിയയിലാണ് സംഭവം. ഒരു പലചരക്ക്, സമ്മാന വസ്തുക്കളുടെ കടയിലെ ജീവനക്കാരൻ മാലിന്യം റോഡിലേക്ക് തള്ളുന്നത് ടിൻസുകിയ മുനിസിപ്പൽ ബോർഡ് ജീവനക്കാർ പട്രോളിംഗിനിടെ കണ്ടു.

തുടർന്ന് അവർ ജീവനക്കാരനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ജീവനക്കാരൻ തന്‍റെ കടയിൽ നിന്നാണ് മാലിന്യം വന്നതെന്ന് സമ്മതിച്ചു. തുടര്‍ന്ന് പിഴ ചുമത്താതെ ജീവനക്കാർ അവിടെ നിന്ന് പോവുകയായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ ഒരു ബുൾഡോസറുമായി തിരിച്ചെത്തിയ ജീവനക്കാർ അടച്ചിട്ടിരുന്ന കടയുടെ മുന്നിൽ മാലിന്യം ഇറക്കി. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കടയുടെ പ്രവേശന കവാടം മാലിന്യം കൊണ്ട് മൂടിയ ശേഷം ഒരു ഷവൽ ഉപയോഗിച്ച് അത് വൃത്തിയായി നിരത്തി, കടയുടമയ്ക്ക് ഒരു സന്ദേശം നൽകി. "ഈ കട വീണ്ടും നിയമലംഘനം നടത്തിയിട്ടുണ്ട്. ടിൻസുകിയ പട്ടണം വൃത്തിയായി സൂക്ഷിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പട്ടണത്തിന്‍റെ വൃത്തി നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്," ടിൻസുകിയ മുനിസിപ്പൽ ബോർഡ് ചെയർമാൻ പുലക് ചേതായ് പറഞ്ഞു. കടയുടമ സ്ഥിരം നിയമലംഘകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന്‍ നിയമനം: സ്‌റ്റേക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്
കല്യാണി നമ്പിയുടേത് കൊലപാതകം, എൽഐസി ഓഫീസിലെ തീപ്പിടുത്തത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്