
ദില്ലി: കശ്മീര്‍ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് കരുതല്‍ തടവിലാക്കിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എം എല്‍ എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ മോചിപ്പിയ്ക്കണമെന്ന്‍ ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്താണ് യെച്ചൂരിയുടെ നീക്കം.
കുല്‍ഗ്രാം മണ്ഡലത്തല്‍ നാല് തവണ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ ഈ മാസം അഞ്ചാം തിയതിയാണ് കരുതല്‍ തടവിലാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനു പിന്നാലെ തടവിലാക്കിയ തരിഗാമിയെ കാണാന്‍ ബന്ധുക്കളെയോ മറ്റ് നേതാക്കളെയോ അനുവദിച്ചിട്ടില്ല. യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി 26 ാം തിയതി പരിഗണിയ്ക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam