കേന്ദ്ര ഏജന്‍സികളെ മോദി ദുരുപയോഗം ചെയ്യുന്നെന്ന് വിശ്വസിക്കുന്നില്ലെന്ന് മമത ബാനര്‍ജി

Published : Sep 20, 2022, 12:21 AM IST
കേന്ദ്ര ഏജന്‍സികളെ മോദി ദുരുപയോഗം ചെയ്യുന്നെന്ന് വിശ്വസിക്കുന്നില്ലെന്ന് മമത ബാനര്‍ജി

Synopsis

2014 മുതൽ നരേന്ദ്ര മോദി സർക്കാരിന്റെ കടുത്ത വിമർശകനായ മമത. ഒരു വിഭാഗം ബിജെപി നേതാക്കളാണ് കേന്ദ്ര ഏജൻസികളെ തങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തി. 

കൊൽക്കത്ത: രാഷ്ട്രീയ എതിരാളികൾക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതില്‍ പ്രധാനമന്ത്രിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

2014 മുതൽ നരേന്ദ്ര മോദി സർക്കാരിന്റെ കടുത്ത വിമർശകനായ മമത. ഒരു വിഭാഗം ബിജെപി നേതാക്കളാണ് കേന്ദ്ര ഏജൻസികളെ തങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജൻസികളുടെ സംസ്ഥാനത്തെ ഇടപെടലുകള്‍ക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് സംസാരിക്കവെയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മമതയുടെ പ്രസ്താവന.

"എല്ലാ ദിവസവും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ ബിജെപി നേതാക്കൾ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാജ്യത്ത് കേന്ദ്ര ഏജൻസികൾ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത്? ഇതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, പക്ഷേ ചില ബിജെപി നേതാക്കൾ ഇതിന് പിന്നിലുണ്ട്. സിബിഐയെയും ഇഡിയെയും അവരുടെ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്”മമത നിയമസഭയില്‍ പറഞ്ഞു.

"പ്രധാനമന്ത്രിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടത് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അധികാരപരിധിയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്", രാഷ്ട്രീയ എതിരാളികൾക്കെതിരെ സിബിഐയും ഇഡിയും അഴിച്ചുവിട്ടതിന് മോദിയെ നേരത്തെ കുറ്റപ്പെടുത്തിയിരുന്ന തൃണമൂൽ കോൺഗ്രസ് മേധാവി നിയമസഭയില്‍ അവകാശപ്പെട്ടു.

സംസ്ഥാന ബിജെപി നേതാക്കളെ പരാമർശിച്ച്, എന്തുകൊണ്ടാണ് അവർ പലപ്പോഴും സിബിഐ ഉദ്യോഗസ്ഥരെ അവരുടെ ഓഫീസിൽ കാണുന്നത് എന്ന് ബാനർജി ആശ്ചര്യപ്പെട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) വേട്ടയാടുന്നതിനാൽ വ്യവസായികൾ രാജ്യം വിടുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മറ്റ് ചില കേന്ദ്ര ബിജെപി നേതാക്കളും തൃണമൂല്‍ നേതാക്കളെ ദ്രോഹിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച മമത, അദ്ദേഹത്തിനെതിരെ മുന്‍പ് അഴിമതി കേസില്‍ തൃണമൂല്‍ അടക്കം കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും സിബിഐയോ ഇഡിയോ ഒരിക്കലും വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെട്ടു.

"ഇപ്പോഴത്തെ കേന്ദ്രസർക്കാർ ഏകാധിപത്യപരമായാണ് പെരുമാറുന്നത്. ഈ പ്രമേയം പ്രത്യേകിച്ച് ആർക്കും എതിരല്ല, മറിച്ച് കേന്ദ്ര ഏജൻസികളുടെ പക്ഷപാതപരമായ പ്രവർത്തനത്തിന് എതിരെയുള്ളതാണ്. തൃണമൂല്‍ നേതാക്കൾ ഉൾപ്പെടെ എല്ലാ പ്രതിപക്ഷ നേതാക്കളും കള്ളന്മാരും ബിജെപി നേതാക്കളുമാണ്. മറ്റ് പാർട്ടികളിൽ നിന്ന് ചേർന്നവർ വിശുദ്ധരായി," അവർ പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്നിരുന്നു ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി. 

ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടതിനാൽ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഫണ്ട് തടഞ്ഞും അവർ ഞങ്ങളെ ഉപദ്രവിക്കുമെന്ന് വിശ്വസിക്കുന്നില്ല ”അവർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനത്തിന് മുകളില്‍ ബിജെപിയിലെ ചിലരുടെ താൽപ്പര്യങ്ങളും ഇടകലരുന്നില്ലെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണമെന്ന് മമത അഭ്യർത്ഥിച്ചു. അതേ സമയം പ്രമേയത്തെ എതിര്‍ത്ത് പ്രതിപക്ഷമായ ബിജെപി, സിബിഐയ്ക്കും ഇഡിക്കും എതിരായ ഇത്തരമൊരു പ്രമേയം നിയമസഭയുടെ ചട്ടങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയെ പുകഴ്ത്തിയും പാർട്ടിയിലെ മറ്റ് നേതാക്കളെ കുറ്റപ്പെടുത്തിയും ബിജെപിയിൽ ചേരിതിരിവ് ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

"അഴിമതി കേസുകളിൽ നേതാക്കളെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് പൂർണ്ണമായും തകര്‍ന്നിരിക്കുകയാണ്. അവർ ഇപ്പോൾ ഒരു സ്വതന്ത്ര ഏജൻസിയെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിക്ക് അഴിമതിയോട് ഒരു സഹിഷ്ണുതയും ഇല്ല. തൃണമൂലിന് അതിന്റെ പാപങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ല," അധികാരി പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ വാക്ക് തര്‍ക്കം ഉണ്ടായി. 

69നെതിരെ 189 വോട്ടിന്  പ്രമേയം പിന്നീട് നിയമസഭ പാസാക്കി. മുതിർന്ന തൃണമൂൽ നേതാക്കൾ പ്രതികളാകുന്ന സംസ്ഥാനത്തെ നിരവധി കേസുകളിൽ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനെതിരെയാണ് ഭരണകക്ഷിയായ തൃണമൂല്‍ പ്രമേയം കൊണ്ടുവന്നത്. അതേ സമയം മമത ബാനർജിയുടെ നിയമസഭയിലെ പ്രസ്താവന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളി പുറത്തുകൊണ്ടുവന്നതായി  കോൺഗ്രസും സിപിഐഎമ്മും  ആരോപിച്ചു.

ബിസിസിഐ കേസ്: സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ആശ്വാസം

പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ലക്കുകെട്ടതിന് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന് പ്രതിപക്ഷം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്