അനധികൃത ഖനന കേസ്; കർണാടക എംഎൽഎ ​ഗാലി ജനാർദ്ദനയ്ക്ക് തിരിച്ചടി, എംഎൽഎ സ്ഥാനം പ്രതിസന്ധിയിൽ 

Published : May 06, 2025, 06:25 PM ISTUpdated : May 06, 2025, 06:41 PM IST
അനധികൃത ഖനന കേസ്; കർണാടക എംഎൽഎ ​ഗാലി ജനാർദ്ദനയ്ക്ക് തിരിച്ചടി, എംഎൽഎ സ്ഥാനം പ്രതിസന്ധിയിൽ 

Synopsis

വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജനാർദ്ദന റെഡ്ഡിക്ക് ചട്ടം ലംഘിച്ച് ഖനനത്തിന് അനുമതി കിട്ടിയത്.

ബെം​ഗളൂരു: കർണാടക ബിജെപി എംഎൽഎ ഗാലി ജനാർദ്ദന റെഡ്ഡിക്ക് തിരിച്ചടി. ആന്ധ്രയിലെ അനധികൃത ഖനന കേസിൽ ​ഗാലി ജനാർദ്ദന കുറ്റക്കാരനെന്ന് ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതി വിധിച്ചിരിക്കുകയാണ്. ആന്ധ്രയിലെ അനന്തപൂർ ജില്ലയിൽ ഒബുലാപുരം എന്ന സ്ഥലത്ത് എംഎൽഎ സ്ഥാപിച്ച ഖനന കമ്പനി ചട്ട വിരുദ്ധമായാണ് ഖനന അനുമതി നേടിയെടുത്തത് എന്നാണ് കോടതിയുടെ കണ്ടെത്തൽ.

2009 ലാണ് വിഷയത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജനാർദ്ദന റെഡ്ഡിക്ക് നാല് മണ്ഡലങ്ങളിലായി നൂറ് കണക്കിന് ഹെക്ടർ ഭൂമിയിൽ ചട്ടം ലംഘിച്ച് ഖനനത്തിന് അനുമതി കിട്ടിയത്. ഈ ഭൂമിക്ക് പുറമെ സംരക്ഷിത വന മേഖലയിൽ കൂടി കടന്ന് കയറി റെഡ്ഡിയുടെ ഒഎംസി എന്ന കമ്പനി ഖനനം നടത്തി എന്നും സിബിഐ കണ്ടെത്തിയിരുന്നു. 

കോടതിയുടെ വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ​ഗാലി ജനാർ​ദ്ദന റെഡ്ഡിക്ക് എംഎൽഎ സ്ഥാനം നഷ്ടമായേക്കും കർണാടകയിൽ അടക്കം നിരവധി ഖനന കേസുകളിൽ പ്രതിയായ റെഡ്ഡി യെദിയൂരപ്പ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാൾ ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം