ജമ്മുവിൽ നിന്നും ഉദ്ദംപൂരിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസ്, ഉത്തരാഖണ്ഡിലും അതീവ ജാ​ഗ്രത നിർദേശം

Published : May 09, 2025, 11:13 AM ISTUpdated : May 09, 2025, 11:19 AM IST
ജമ്മുവിൽ നിന്നും ഉദ്ദംപൂരിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസ്, ഉത്തരാഖണ്ഡിലും അതീവ ജാ​ഗ്രത നിർദേശം

Synopsis

ഉദ്ദംപൂരിൽ നിന്നുള്ള വന്ദേ ഭാരത് ട്രെയിൻ ഉച്ചക്ക് 12.45ന് പുറപ്പെടും. 7മണിക്കും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും.

ദില്ലി: ജമ്മുവിൽ നിന്നും ഉദ്ദംപൂരിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസ് സജ്ജമാക്കി. ജമ്മുവിൽ നിന്ന് 10.45നായിരുന്നു ട്രെയിൻ സർവീസ്. ഉദ്ദംപൂരിൽ നിന്നുള്ള വന്ദേ ഭാരത് ട്രെയിൻ ഉച്ചക്ക് 12.45ന് പുറപ്പെടും. 7മണിക്കും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. ദില്ലിയിലേക്ക് മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മുവിൽ കനത്ത ജാ​ഗ്രത നിർദേശമാണ് നൽകിയിട്ടുള്ളത്. ജമ്മുവിൽ പുലര്‍ച്ചെ വീണ്ടും പാക് പ്രകോപനമുണ്ടായി. പറന്നുയര്‍ന്ന ഡ്രോണുകള്‍ സൈന്യം വെടിവെച്ചിട്ടു. ഉറിയിലും പൂഞ്ചിലുമുണ്ടായ ആക്രമണത്തിൽ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടതായ വിവരവും പുറത്തുവരുന്നുണ്ട്. ജമ്മു സര്‍വകലാശാലയിലേക്കും ആക്രമണമുണ്ടായി. 

ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും നിർദ്ദേശമുണ്ട്. നിലവിലെ സാഹചര്യം നേരിടാൻ പഞ്ചാബ് തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന് സർക്കാർ അറിയിച്ചു. അതിർത്തി ജില്ലകളിലെ അടിയന്തര സേവനങ്ങൾ മന്ത്രിമാർ അവലോകനം ചെയ്യും. ആശുപത്രികൾ അഗ്നി രക്ഷാ സ്റ്റേഷനുകൾ എന്നിവയിൽ തയ്യാറെടുപ്പുകൾ പരിശോധിക്കും. 10 ക്യാബിനറ്റ് മന്ത്രിമാർ അതിർത്തി ജില്ലകളിൽ സന്ദർശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി