12 വർഷം അലട്ടിയ വയറ് വേദന, പല ഡോക്ടർമാരെയും കണ്ടിട്ടും കാര്യമുണ്ടായില്ല; ഒടുവിൽ കാരണം കണ്ടെത്തിയപ്പോൾ ഞെട്ടൽ

Published : Oct 19, 2024, 08:24 PM IST
12 വർഷം അലട്ടിയ വയറ് വേദന, പല ഡോക്ടർമാരെയും കണ്ടിട്ടും കാര്യമുണ്ടായില്ല; ഒടുവിൽ കാരണം കണ്ടെത്തിയപ്പോൾ ഞെട്ടൽ

Synopsis

2012ൽ ഗാംഗ്‌ടോക്കിലെ സർ തുതോബ് നംഗ്യാൽ മെമ്മോറിയൽ (എസ്‌ടിഎൻഎം) ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു

ഗാംഗ്‌ടോക്: സിക്കിം സ്വദേശിനിയായ സ്ത്രീയെ 12 വര്‍ഷത്തോളം ബുദ്ധിമുട്ടിച്ച വയറ് വേദനയുടെ കാരണം കണ്ടെത്തിയപ്പോൾ ഞെട്ടി കുടുബം. 2012ൽ അപ്പെൻഡിസൈറ്റിസ് ഓപ്പറേഷന് വിധേയായ ശേഷമാണ് ഇപ്പോൾ 45കാരിയായ സ്ത്രീ ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ച് തുടങ്ങിയത്. എന്തുകൊണ്ടെന്ന് നിർണ്ണയിക്കാൻ നിരവധി ഡോക്ടർമാർ പരാജയപ്പെട്ടു. ഒടുവില്‍ 2012ല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ വയറ്റില്‍ മറന്നുവെച്ച കത്രികയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണണെന്ന് കണ്ടെത്തുകയായിരുന്നു. 

2012ൽ ഗാംഗ്‌ടോക്കിലെ സർ തുതോബ് നംഗ്യാൽ മെമ്മോറിയൽ (എസ്‌ടിഎൻഎം) ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പിന്നീട് നിരന്തരം വേദനകളായിരുന്നു. പല ഡോക്ടര്‍മാരെയും കണ്ടു. അവര്‍ മരുന്ന് നല്‍കും. പക്ഷേ വേദന പിന്നെയും വരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ എട്ടിന് വീണ്ടും എസ്‌ടിഎൻഎം ആശുപത്രിയിൽ പോവുകയായിരുന്നു.

അവിടെ എക്സ്-റേ എടുത്ത് നോക്കിയപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയാ കത്രിക കണ്ടെത്തിയത്. മെഡിക്കൽ വിദഗ്ധരുടെ സംഘം ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി കത്രിക നീക്കം ചെയ്യുകയും യുവതി സുഖം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ സംസ്ഥാനമാകെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ചത് ഒരു ലക്ഷം; ചോദിച്ചത് 10 ലക്ഷം, കെണിയൊരുക്കി ഡിപിസിയെ കുരുക്കി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ