
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക കുറ്റകൃത്യ കേസുകളിൽ ജുഡീഷ്യൽ സെൻസിറ്റിവിറ്റി ഉറപ്പാക്കുന്നതിനായിട്ടാണ് നടപടി. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.
അപകീർത്തികരമായ വാക്കുകൾ ഒഴിവാക്കണമെന്നും അംഗീകരിക്കപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിലെ പദപ്രയോഗങ്ങൾ രാജ്യത്തെ എല്ലാ കോടതികളും കർശനമായി പാലിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും ഈ മാർഗ നിർദേശങ്ങൾ പൊലീസ് സ്റ്റേഷനുകളിലും പാലിക്കണം. ഒരു പോക്സോ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam