വിദ്യാർത്ഥികളുടെ ആശങ്ക മനസിലാക്കണം, യുവജനങ്ങളെ നിരാശരാക്കരുത്; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയെ വിമർശിച്ച് സുപ്രീം കോടതി

Published : May 29, 2026, 04:30 PM IST
supreme court

Synopsis

പരീക്ഷയുടെ തുടര്‍ നടത്തിപ്പിനെക്കുറിച്ചുള്‍പ്പെടെ ആറാഴ്ചക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി എന്‍.ടി.എയോടുംം കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചു.

ദില്ലി: നീറ്റ് ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചുവെന്നും എന്തുകൊണ്ടാണ് വീഴ്ചകളുണ്ടാകുന്നത് എന്നും സുപ്രീം കോടതി ചോദിച്ചു. യു പി എസ് സി അടക്കം കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് എൻ ടി എ പാഠങ്ങൾ ഉൾകൊള്ളണം. രാജ്യത്തെ യുവാക്കളെ നിരാശരാക്കരുത്. വിദ്യാർത്ഥികളുടെ വർഷങ്ങളോളമുള്ള കഠിനാധ്വാനമാണിതെന്നും ജസ്റ്റിസ് പി.എസ്.നരസിംഹ പറഞ്ഞു. ഉന്നതാധികാര സമിതിയുടെ ശുപാർശകളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ കെ രാധാകൃഷ്ണൻ നേരിട്ട് ഹാജരായി വിശദീകരിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യുവാക്കളെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പരീക്ഷയുടെ തുടര്‍ നടത്തിപ്പിനെക്കുറിച്ചുള്‍പ്പെടെ ആറാഴ്ചക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി എന്‍.ടി.എയോടുംം കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് പുനപരീക്ഷ: വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രം
എസി പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതും എന്തുകൊണ്ട്? ഡൽഹി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ