പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിന് തെളിവ്, ജഡ്ജിക്കെതിരെ സുപ്രീംകോടതി അന്വേഷണ റിപ്പോർട്ട്,

Published : Jun 19, 2025, 11:58 AM ISTUpdated : Jun 19, 2025, 03:46 PM IST
Supreme Court releases report on high court judge cash recovery

Synopsis

പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരുന്നത് തെളിവുകളുണ്ടെന്നും ജഡ്ജി വർമ്മയോ വർമ്മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയിൽ സൂക്ഷിക്കാൻ ആകില്ലെന്നുമാണ് സുപ്രീം കോടതിയുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ 

ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നു. ജഡ്ജി വർമ്മക്കെതിരെ നടപടിക്ക് ശുപാർശ നൽകുന്നതാണ് റിപ്പോർട്ട്. പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരുന്നത് തെളിവുകളുണ്ടെന്നും ജഡ്ജി വർമ്മയോ വർമ്മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയിൽ സൂക്ഷിക്കാൻ ആകില്ലെന്നുമാണ് സുപ്രീം കോടതിയുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

തീപിടിത്തമുണ്ടായ വസതിയിലെ സ്റ്റോർ റൂമിൽ പകുതി കത്തിയ നിലയിലായിരുന്നു ഫയർഫോഴ്സ് സംഘം പണം കണ്ടെത്തിയത്. ജഡ്ജിയുടെ കുടുംബമാണ് സ്റ്റോർ റൂം നിയന്ത്രിച്ചിരുന്നത്. 55 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നിയമ മാധ്യമ സ്ഥാപനമായ The Leaflet ആണ് റിപ്പോർട്ട് പുറത്തു വിട്ടത്. മൊഴിയെടുപ്പ് പൂർണമായും വീഡിയോ റെക്കോഡ് ചെയ്തിരുന്നു. നോട്ട്കെട്ടുകളെപ്പറ്റി റിപ്പോർട്ടിൽ പരാമർശിക്കരുതെന്ന് ജഡ്ജിയുടെമകൾ ദിയവർമയും സെക്രട്ടറി രജീന്ദർസിംഗ് കാർക്കിയും ആവശ്യപ്പെട്ടതായും മൊഴിയുണ്ട്.

 

 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജനവിശ്വാസം കാത്ത് സൂക്ഷിച്ച് മുന്നോട്ട് പോകണമെന്ന് മോദി; 'വിജയത്തെ ചെറുതായി കാണുന്നില്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം'
ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി, 'അവകാശലംഘന നോട്ടീസും കേസുമൊന്നും പ്രശ്നമില്ല, എനിക്ക് ഒന്നും സംഭവിക്കില്ല'