
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബഹുരാഷ്ട്ര കമ്പനിയിലെ വനിതാ ജീവനക്കാർ ലൈംഗിക പീഡന പരാതി നൽകിയതിനെ തുടർന്ന് ഒരു ടീം ലീഡർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. കഴിഞ്ഞ നാല് വർഷമായി പീഡനം നടന്നതായി പൊലീസ് ബുധനാഴ്ച പറഞ്ഞു. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളിലൊരാൾ ജീവനക്കാരിയെ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി പലതവണ ശാരീരികമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
പ്രതി മറ്റൊരു ജീവനക്കാരിയുടെ വ്യക്തിപരവും ദാമ്പത്യപരവുമായ ജീവിതത്തെക്കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തു ചെയ്തു. സംഭവങ്ങളെക്കുറിച്ച് പരാതിക്കാരി കമ്പനിയുടെ ഹെഡ് ഓഫീസർക്ക് വാക്കാലുള്ള പരാതികൾ നൽകിയപ്പോൾ അദ്ദേഹം അവഗണിച്ചെന്നും പകരം പ്രതികൾക്ക് സഹായം നൽകിയെന്നും പരാതിയിൽ പറയുന്നു. മറ്റൊരു പെൺകുട്ടിയുടെ ശാരീരിക രൂപത്തെക്കുറിച്ച് അശ്ലീല പരാമർശങ്ങളും നടത്തിയതായി പോലീസ് പറഞ്ഞു. പുരുഷ ജീവനക്കാരിൽ ഒരാളെ പ്രതി നമസ്‌കരിക്കാൻ നിർബന്ധിക്കുകയും അയാളുടെ മതത്തെ അപമാനിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം പ്രാദേശിക കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഏപ്രിൽ 10 വരെ ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോലീസ് കമ്മീഷണർ സന്ദീപ് കാർണിക്കിന്റെ നിർദ്ദേശപ്രകാരം കേസുകൾ അന്വേഷിക്കാൻ എസിപി (ക്രൈം) സന്ദീപ് മിറ്റ്കെയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് സ്ത്രീകൾക്ക് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അവർ മുന്നോട്ട് വരണമെന്ന് പോലീസ് ആവശ്യപ്പെട്ടു. 9923323311 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാൻ പോലീസ് അവരോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam