കൗമാരപ്രായക്കാരൻ്റെ മരണം തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നെന്ന് ബന്ധുക്കൾ; വിശദമായ പരിശോധന വേണമെന്ന് ഡോക്ടർമാർ

Published : May 12, 2026, 07:12 PM IST
Watermelon

Synopsis

ഛത്തീസ്‌ഗഡിലെ ജഞ്ച്ഗിറിൽ വിവാഹവിരുന്നിൽ പങ്കെടുത്ത കൗമാരക്കാരൻ മരിച്ചു. തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ. മറ്റ് നാല് കുട്ടികൾ ചികിത്സയ്ക്ക് ശേഷം അപകടനില തരണം ചെയ്തു. വിശദമായ പരിശോധന വേണമെന്ന് ഡോക്ടർമാർ

ജഞ്ച്ഗിർ: തണ്ണിമത്തൻ കഴിച്ച് കൗമാരക്കാരൻ മരിച്ചെന്ന് ആരോപണം. ഛത്തീസ്‌ഗഡിലെ ജഞ്ച്ഗിർ - ചംപ ജില്ലയിലാണ് സംഭവം. അഞ്ച് കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇതിൽ ഒരാൾ മരിച്ചു. മറ്റുള്ളവർ അപകടനില തരണം ചെയ്തതായാണ് വിവരം. ഗുർകോട് ഗ്രാമത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അമ്മയുടെ സഹോദരൻ്റെ വീട്ടിൽ വിവാഹഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. ഉച്ചയ്ക്ക് 12 മണിയോടെ എല്ലാവരും ഭക്ഷണം കഴിച്ചു. തണ്ണിമത്തനും ഇതോടൊപ്പം ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ കുട്ടികൾ ഛർദിക്കാൻ തുടങ്ങി. വയറിളക്കവും ശ്വാസതടസവും ഇവർക്ക് അനുഭവപ്പെട്ടെന്നാണ് വിവരം. ഇതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി. കുട്ടികളെ അതിവേഗം ആശുപത്രിയിലെത്തിച്ചു.

കുട്ടികളിലൊരാളായ അഖിലേഷ് ധീവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. തണ്ണിമത്തൻ കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ സംശയിക്കുന്നു. ആരോഗ്യ വകുപ്പ് അധികൃതർ വിവാഹം നടന്ന സ്ഥലത്തെത്തി ഭക്ഷണത്തിൻ്റെ സാമ്പിൾ ശേഖരിച്ചു. ഇവർ തണ്ണിമത്തൻ്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ ശരീരം പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കി. ശരീരത്തിൽ നിന്നും സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സയിലിരിക്കുന്ന മറ്റ് നാല് കുട്ടികളും ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നും എന്നാൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണം തണ്ണിമത്തനാണോയെന്ന് വ്യക്തമല്ലെന്നും ഡോക്ടർമാർ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വിജയ്‍യുടെ ഓഫീസില്‍ അഡീഷണൽ സെക്രട്ടറിയായി മലയാളി; തമിഴ്നാട്ടില്‍ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി
'പെൺകുട്ടികൾ എന്താനാണ് പഠിക്കുന്നത്? അവർ വീട്ടിലിരിക്കണം’: ബിഹാർ വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പരാമ‍ശം, ബിജെപി നേതാവിനെതിരെ വിമ‍ർശനം