'പെൺകുട്ടികൾ എന്താനാണ് പഠിക്കുന്നത്? അവർ വീട്ടിലിരിക്കണം’: ബിഹാർ വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പരാമ‍ശം, ബിജെപി നേതാവിനെതിരെ വിമ‍ർശനം

Published : May 12, 2026, 06:07 PM IST
Mithilesh Tiwari

Synopsis

‘വിദ്യാഭ്യാസത്തിന്റെ ആവശ്യം എന്താണ്? നമ്മുടെ വീട്ടിലെ പെൺകുട്ടികൾ നമ്മുടെ കരുത്താണ്. മോദിജി അവർക്കുവേണ്ടി നിലകൊള്ളുമ്പോൾ അവർ എന്തിനാണ് പഠിക്കാനായി പുറത്തിറങ്ങുന്നത്?’ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

പട്‌ന: പെൺകുട്ടികൾ പഠിക്കേണ്ട കാര്യമില്ലെന്നും അവർ വീട്ടിലിരിക്കണമെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയണമെന്നുമുള്ള മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘വിദ്യാഭ്യാസത്തിന്റെ ആവശ്യം എന്താണ്? നമ്മുടെ വീട്ടിലെ പെൺകുട്ടികൾ നമ്മുടെ കരുത്താണ്. മോദിജി അവർക്കുവേണ്ടി നിലകൊള്ളുമ്പോൾ അവർ എന്തിനാണ് പഠിക്കാനായി പുറത്തിറങ്ങുന്നത്?’ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പുതിയതായി ചുമതലയേറ്റ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ പെൺകുട്ടികൾക്ക് അവകാശങ്ങൾ തനിയെ ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യം സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു മന്ത്രി തന്നെ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇന്ത്യയെ ആഭ്യന്തരമായി തകർക്കുന്നതിന് തുല്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. 2026-ലും ഇത്തരം ചിന്താഗതികൾ വച്ചുപുലർത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമ‍ശനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിഎ (ഓണേഴ്‌സ്) ബിരുദം നേടിയ അധ്യാപകനായിരുന്നു ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ മിഥിലേഷ് തിവാരി. കുറച്ചുകാലം അദ്ദേഹം പട്‌നയിൽ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയിരുന്നു.

1988 ൽ തിവാരി എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1990ൽ ബിജെപിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ആർജെഡിയുടെ ഭരണകാലത്ത്, 2005 ഫെബ്രുവരിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2015 ൽ, ജെഡി (യു)-ആർജെഡി സ്ഥാനാർത്ഥിയെ പിന്നിലാക്കി തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2020 ലെ തെരഞ്ഞെടുപ്പിൽ ബൈകുന്ത്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും വിജയം നേടാനായിരുന്നില്ല. 2025ൽ ആർജെഡി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് മിഥിലേഷ് എംഎൽഎ ആകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ടിവികെയിൽ ചേരുമെന്ന് വ്യക്തമാക്കി തമിഴ്‌നാട് എംഎൽഎ; പ്രഖ്യാപനം എഎംഎംകെ പുറത്താക്കിയ കാമരാജുവിൻ്റേത്
നീറ്റ് പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് സിബിഐ; പുതിയ പരീക്ഷ തീയതി ഉടനെന്ന് എൻടിഎ; എസ്എഫ്ഐ മാർച്ചുകളിൽ സംഘർഷം