
തിരുവനന്തപുരം: കരമനയാറിലേക്ക് ചാടിയ പതിനേഴ് വയസുകാരായ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. കാച്ചാണി സ്വദേശിയാണ് മരിച്ച ആൺകുട്ടി. കൂടെ ചാടിയ പെൺകുട്ടിയെ സഹോദരൻ രക്ഷിച്ചു. അഞ്ച് മണിക്കൂറോളം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കൾ എതിർത്തതിനാലാണ് ആത്മഹ്യത്യക്ക് ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam