ഈ അമ്മ രാജ്യത്തിന് അഭിമാനം; 22 മാസം, നൽകിയത് 300 ലിറ്ററിലധികം മുലപ്പാൽ; ഏറ്റവും കൂടുതൽ മുലപ്പാൽ ദാനം ചെയ്ത വ്യക്തി

Published : Aug 08, 2025, 02:51 AM IST
breast milk

Synopsis

സ്വന്തം കുഞ്ഞിനൊപ്പം മറ്റുള്ളവരുടെ കുഞ്ഞുങ്ങൾക്കും ജീവൻ നൽകാൻ 300 ലിറ്ററിലധികം മുലപ്പാൽ ദാനം ചെയ്ത് തിരുച്ചിറപ്പള്ളി സ്വദേശിനിയായ സെൽവ ബൃന്ദ റെക്കോർഡ് സൃഷ്ടിച്ചു. 

തിരുച്ചിറപ്പള്ളി: സ്വന്തം കുഞ്ഞിനൊപ്പം മറ്റുള്ളവരുടെ കുഞ്ഞുങ്ങൾക്കും ജീവൻ നൽകാൻ സ്വന്തം മാതൃത്വം ഒരു നദിപോലെ ഒഴുക്കി തമിഴ്നാട്ടിലെ ഒരു അമ്മ രാജ്യത്തിന് അഭിമാനമായി മാറുന്നു. 300 ലിറ്ററിലധികം മുലപ്പാൽ ദാനം ചെയ്ത് രാജ്യത്ത് ഏറ്റവും കൂടുതൽ മുലപ്പാൽ ദാനം ചെയ്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് തിരുച്ചിറപ്പള്ളി സ്വദേശിനിയായ സെൽവ ബൃന്ദ.

കഴിഞ്ഞ 22 മാസങ്ങളായി സെല്‍വ മുലപ്പാൽ ദാനം ചെയ്യുന്നുണ്ട്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (NICU) ചികിത്സയിൽ കഴിയുന്ന നിരവധി കുഞ്ഞുങ്ങൾക്ക് ബൃന്ദയുടെ ഈ മഹാമനസ്കത ജീവൻ രക്ഷിക്കാൻ സഹായിച്ചു. 2023-ൽ സെല്‍വയുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച ഉടൻ തന്നെ എൻഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നതോടെയാണ് സദുദ്യമത്തിന് തുടക്കമായത്.

കുഞ്ഞിന് നൽകുന്നതിനായി മുലപ്പാൽ പിഴിഞ്ഞെടുക്കാൻ സെല്‍വ നിർബന്ധിതയായി. അപ്പോൾ അധികമായി വന്ന മുലപ്പാൽ, സെല്‍വയുടെ അനുവാദത്തോടെ അതേ യൂണിറ്റിലെ മറ്റ് കുഞ്ഞുങ്ങൾക്ക് നൽകി. ഈ അനുഭവം സെല്‍വയുടെ മനസിൽ മുലപ്പാൽ ദാനമെന്ന മഹത്തായ ആശയത്തിന് വിത്തുപാകി. ഇപ്പോൾ ഈ ഉദ്യമം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിരിക്കുകയാണ്.

2023 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ മഹാത്മാഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിലെ മിൽക്ക് ബാങ്കിലേക്കാണ് സെല്‍വ മുലപ്പാൽ ദാനം ചെയ്തത്. തന്‍റെ മുലപ്പാൽ കൊണ്ട് ഇതുവരെ 1,000-ത്തിലധികം കുഞ്ഞുങ്ങളെ രക്ഷിക്കാൻ സാധിച്ചുവെന്നും സെല്‍വ പറയുന്നു. ചെറിയ അളവിലാണെങ്കിൽ പോലും, അധികമുള്ള മുലപ്പാൽ ദാനം ചെയ്യാൻ എല്ലാ അമ്മമാരോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ചെറിയ സംഭാവന പോലും നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ പല കുഞ്ഞുങ്ങൾക്കും ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാമെന്നും ഈ അമ്മ ഓര്‍മ്മിപ്പിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം