ടിഎംസിക്ക് വീണ്ടും തിരിച്ചടി; കൊൽക്കത്തയിൽ പാർട്ടി ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്ന കെട്ടിടം നഷ്‌ടമായേക്കും; ഉടൻ ഒഴിയണമെന്ന് സ്ഥലമുടമ

Published : Jun 17, 2026, 09:20 PM IST
mamata banerjee

Synopsis

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി. പാട്ടക്കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് കൊൽക്കത്തയിലെ താൽക്കാലിക പാർട്ടി ആസ്ഥാനം ഒഴിയാൻ കെട്ടിടമുടമ ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച തൃണമൂൽ നേതാക്കൾ, ഭരണം മാറിയതോടെ ഉടമ കള്ളക്കഥയുണ്ടാക്കി പുറത്താക്കാൻ ശ്രമിക്കുകയാണെന്ന് പ്രതികരിച്ചു.

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണം പോയ തൃണമൂൽ കോൺഗ്രസിന് അടുത്ത പ്രഹരം. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് സ്ഥലമുടമ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. തോപ്‌സിയയിലെ പാർട്ടി ആസ്ഥാനത്ത് നിർമ്മാണ പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിൽ 2022 ലാണ് ആസ്ഥാനം താത്കാലികമായി ഇവിടേക്ക് മാറ്റിയത്. എന്നാൽ പാട്ടക്കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ നേതാക്കളോട് സ്ഥലമുടമ മന്തു സാഹ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊൽക്കത്തിയിലെ മോഡേൺ ഡെക്കറേറ്റേർസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് ഇദ്ദേഹം. തൃണമൂൽ സർക്കാരിൻ്റെ കാലത്ത് നിരവധി സർക്കാർ കരാറുകൾ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ ബന്ധത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് കൊൽക്കത്തിയിൽ തൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില കെട്ടിടം പാർട്ടിയുടെ ആസ്ഥാനമായി പ്രവർത്തിക്കാൻ ഇയാൾ വിട്ടുനൽകിയത്. എന്നാൽ ഭരണം മാറിയതിന് പിന്നാലെയാണ് പാട്ടക്കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇദ്ദേഹം നിയമനടപടികളിലേക്ക് നീങ്ങിയത്.

ഈ വർഷം പാട്ടക്കരാർ അവസാനിച്ചെന്നും എന്നാൽ പാർട്ടി പ്രതിനിധികളെ 2025 ഒക്ടോബർ മുതൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നുമാണ് മന്തു സാഹയുടെ അഭിഭാഷകൻ പറയുന്നത്. ഇതേ തുടർന്ന് മന്തു സാഹ പ്രഗതി മൈതാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ മന്തു സാഹയുടെ ആരോപണം ടിഎംസി നേതാക്കൾ തള്ളി. തൃണമൂൽ ഭവൻ കെയർടേക്കറായ സുബിർ മജുംദാർ നിയമപരമായാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും കരാർ കാലാവധി 2027 ലേ അവസാനിക്കൂവെന്നും പറഞ്ഞു. ഭരണം മാറിയതോടെ കെട്ടിട ഉടമ തങ്ങളെ ഇവിടെ നിന്ന് കള്ളക്കഥ മെനഞ്ഞ് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം പാർട്ടിയുടെ യഥാർത്ഥ ആസ്ഥാന മന്ദിരത്തിൻ്റെ പണി പൂർത്തിയാകാറായതിനാൽ ഈ മന്തു സാഹയുടെ ആവശ്യത്തിൽ കൂടുതൽ വിവാദങ്ങൾക്കില്ലെന്ന പ്രതികരണമാണ് ടിഎംസി നേതാക്കൾ നൽകുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത പ്രതികൾക്ക് സ്വീകരണം; മുദ്രാവാക്യം വിളികളോടെ പൂമാലയിട്ട് സ്വീകരിച്ച് ആൾക്കൂട്ടം
മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്ന് ട്രംപ്; ട്രംപിനെ കണ്ടതിൽ വലിയ സന്തോഷമെന്ന് മോദി, കൂടിക്കാഴ്ച്ചയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ