തൃണമൂലിലെ വിമത വിഭാഗത്തിൽ വിള്ളൽ? ഋതബ്രത ബാനർജിയെ കൈവിട്ട് എം.എൽ.എമാർ രംഗത്തെന്ന് മമത പക്ഷം

Published : Jul 01, 2026, 09:26 AM IST
 ritabrata Banerjee

Synopsis

പശ്ചിമ ബംഗാളിൽ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ വിമത ചേരിയിൽ ആഭ്യന്തര കലഹവും വിള്ളലുകളും രൂപപ്പെടുന്നതായി റിപ്പോർട്ട്. പല എംഎൽഎമാരും മമത പക്ഷത്തേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്ന് തൃണമൂൽ നേതൃത്വം അവകാശപ്പെടുമ്പോൾ, ഇത് പരാജയം സമ്മതിച്ചവരുടെ മനശാസ്ത്രപരമായ യുദ്ധം മാത്രമാണെന്ന് വിമതർ പ്രതികരിച്ചു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിളർത്തി വിമത ചേരിയുണ്ടാക്കിയ ഋതബ്രത ബാനർജിയുടെ ക്യാംപിൽ ആഭ്യന്തര കലഹവും വിള്ളലുകളും രൂപപ്പെടുന്നതായി മമത അനുകൂലികൾ. കഴിഞ്ഞ ദിവസം ബംഗാൾ നിയമസഭയിൽ നടന്ന ബില്ലുകളിന്മേലുള്ള വോട്ടെടുപ്പിൽ വിമത പക്ഷത്ത് അനൈക്യം പ്രകടമായതോടെയാണ് മമത പക്ഷം അവകാശവാദവുമായി രംഗത്തെത്തിയത്. പല വിമത എംഎൽഎമാരും ഋതബ്രതയെ കൈവിട്ട് മമത പക്ഷത്തേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്ന് ബെലെഘട്ടയിൽ നിന്നുള്ള തൃണമൂൽ എംഎൽഎയും മമതയുടെ വിശ്വസ്തനുമായ കുനാൽ ഘോഷ് അവകാശപ്പെട്ടു.

പൊലീസ് പീഡനങ്ങളിൽ നിന്നും കേസിൽ നിന്നും രക്ഷപ്പെടാം എന്ന വാഗ്ദാനം നൽകിയാണ് പലരെയും ഋതബ്രത ബാനർജി തനിക്കൊപ്പം കൂട്ടിയതെന്നും എന്നാൽ തൃണമൂലിന്റെ യഥാർത്ഥ രക്തമുള്ളവർക്ക് ഈ വഞ്ചന സഹിക്കാനാകില്ലെന്നും കുനാൽ ഘോഷ് പറഞ്ഞു. നിയമസഭയിൽ താൻ ഋതബ്രതയ്‌ക്കെതിരെ ആഞ്ഞടിച്ചപ്പോൾ സ്വന്തം ക്യാമ്പിലെ ഒരു എംഎൽഎ പോലും അദ്ദേഹത്തെ പിന്തുണയ്ക്കാൻ എഴുന്നേറ്റു നിന്നില്ലെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി, മമത പക്ഷത്തിന്റേത് കേവലം മനശാസ്ത്രപരമായ യുദ്ധം മാത്രമാണെന്ന് പരിഹസിച്ചു. തോൽവി സമ്മതിച്ചവരുടെ വിലാപമാണിത്. തങ്ങൾ വാതിൽ പൂർണ്ണമായി തുറക്കാത്തത് കൊണ്ടാണ് കാളീഘട്ടിലെ (മമത ബാനർജിയുടെ വസതി) പാർട്ടിക്കൊപ്പം ഏതാനും പേരെങ്കിലും അവശേഷിക്കുന്നതെന്ന് വിമത വിഭാഗത്തിന്റെ ചീഫ് വിപ്പ് അഖ്‌റുസ്സമാനും വ്യക്തമാക്കി. അതിനിടെ, പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽപ്പോലും പരസ്പരം പോരടിക്കുകയാണെന്നും തൃണമൂൽ പൂർണ്ണമായും തകർന്നുവെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി പരിഹസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'തെറ്റിദ്ധരിപ്പിച്ചു, ഇത് കടുത്ത അനാദരവ്', രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ എംപി; പ്രതിരോധ മന്ത്രിക്കെതിരെ നോട്ടീസ് നൽകി
സ്ലീപ്പർ ബസിൽ യാത്രക്കാർ ഉറക്കത്തിൽ, അമിത വേഗത്തിൽ ഇടിച്ച് കയറിയത് ട്രെക്കിലേക്ക്, അഗ്നിഗോളമായി ബസ്, 8 പേർക്ക് ദാരുണാന്ത്യം, 22 പേർക്ക് ഗുരുതര പരിക്ക്