കരൂർ ദുരന്തത്തിലെ ഹൈക്കോടതി പരാമർശത്തിനെതിരെ സുപ്രീംകോടതിയിൽ ടിവികെ, 'തെറ്റിദ്ധാരണാജനകം, നേതാക്കൾ ഒളിച്ചോടിയില്ല'

Published : Oct 09, 2025, 08:11 AM IST
Vijay high court

Synopsis

കരൂർ ദുരന്തത്തിൽ നേതാക്കൾ ഒളിച്ചോടിയെന്ന ഹൈക്കോടതി പരാമർശം തെറ്റാണെന്ന് ടിവികെ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ നടൻ വിജയ് വീഡിയോ കോളിലൂടെ ആശ്വസിപ്പിക്കുകയും നേരിൽ കാണുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ നേതാക്കൾ ഒളിച്ചോടിപ്പോയി എന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് തമിഴ്‌നാട് വിടുതലൈ കലൈകൾ (ടിവികെ) വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ആധവ് അർജുനൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ടിവികെ. ഈ പരാമർശം നടത്തിയത്.

ടിവികെ നേതാക്കളും പ്രവർത്തകരും ദുരന്തസമയത്ത് ഏകോപിച്ചുള്ള പ്രവർത്തനമാണ് നടത്തിയതെന്ന് ആധവ് അർജുനൻ അവകാശപ്പെട്ടു. ചിലർ കുഴഞ്ഞുവീണെന്ന് അറിഞ്ഞ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകി. ഇതിനായി ടിവികെ. ക്രമീകരിച്ചിരുന്ന ഡോക്ടർമാർ ഇടപെടുകയും പാർട്ടി സജ്ജീകരിച്ചിരുന്ന ആംബുലൻസുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ കാര്യങ്ങൾക്കെല്ലാം തെളിവുകൾ ഉണ്ടെന്നും അദ്ദേഹം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബാംഗങ്ങളുമായി നടൻ വിജയ് സംസാരിച്ചു; നേരിട്ട് കാണാമെന്ന് ഉറപ്പ് നൽകി

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി നടൻ വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചു. അപകടം നടന്ന് ഒൻപതാം ദിവസമാണ് ചെന്നൈയിലെ വീട്ടിൽ നിന്ന് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടത്. 15 മിനിറ്റിലധികം സമയം ഓരോരുത്തരോടും സംസാരിച്ച വിജയ്, "നടക്കാൻ പാടില്ലാത്തത് സംഭവിച്ചു, കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാൻ കഴിയില്ല," എന്ന് പറഞ്ഞു. കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.

വിജയ് ഫോണിൽ വിളിക്കുമെന്ന് ടി.വി.കെ. പ്രവർത്തകർ കുടുംബാംഗങ്ങളെ മുൻപേ അറിയിച്ചിരുന്നു. എന്നാൽ, വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടതായും സൂചനയുണ്ടായിരുന്നു. നിലവിൽ ടി.വി.കെ. ജനറൽ സെക്രട്ടറി അരുൺ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിൽ തുടരുകയാണ്. വിജയ് കരൂരിലേക്ക് എത്തുന്ന കാര്യത്തിൽ പിന്നീട് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നൂറിലേറെ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി, സംഭവം 500 എണ്ണത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ
ഒരു ലൈസൻസ് നോക്കി ചിരിതൂകി രാഹുൽ, ആശ്ചര്യപ്പെട്ട് ജനം; മുത്തച്ഛന്‍റെ കളഞ്ഞുപോയ ഡ്രൈവിങ് ലൈസൻസ് വീണ്ടും ഗാന്ധി കുടുംബത്തിലെത്തി