സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് പങ്കെടുക്കാതിരുന്നതിൻ്റെ കാരണം വ്യക്തമാക്കി ടിവികെ നേതാക്കൾ; വൻ ജനപ്രവാഹം ഒഴിവാക്കാനെന്ന് വിശദീകരണം

Published : May 18, 2026, 07:11 PM IST
Tamil Nadu CM Vijay

Synopsis

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. മോദിയെ ഭയന്നാണ് വിജയ് വിട്ടുനിന്നതെന്ന് ഡിഎംകെ അടക്കം പറയുമ്പോൾ, ചടങ്ങിന്റെ ശ്രദ്ധ തന്നിലേക്ക് വരാതിരിക്കാനാണ് ഈ തീരുമാനമെന്ന് ടിവികെ വൃത്തങ്ങൾ വിശദീകരിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. ദേശീയതലത്തിൽ കോൺഗ്രസ് നയിക്കുന്ന സഖ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാൻ ഉദ്ദേശിച്ചുള്ള ചടങ്ങായിരുന്നു ഇത്. എന്നാൽ ഡിഎംകെ അടക്കം പറയുന്നത്, മോദിയെ ഭയന്നാണ് വിജയ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നാണ്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെയും കോൺഗ്രസും ചേർന്നുള്ള സഖ്യമാണ് ഭരിക്കുന്നത്, കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിജയ്‌യെ ക്ഷണിച്ചിരുന്നു. എന്നാൽ ചടങ്ങിൽ വിജയ് പങ്കെടുത്തിരുന്നെങ്കിൽ വലിയ ജനപ്രവാഹം പരിപാടിയിലേക്ക് ഉണ്ടാകുമായിരുന്നുവെന്നും അതിലൂടെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ശ്രദ്ധാകേന്ദ്രമായി വിജയ് മാറുമായിരുന്നുവെന്നും ടിവികെ വൃത്തങ്ങൾ പറയുന്നു. ഇത് സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശനും യുഡിഎഫ് സർക്കാരിനും കിട്ടേണ്ട ശ്രദ്ധ നഷ്ടമാക്കുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് വിജയ് പങ്കെടുക്കാതിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങളോട് പല ടിവികെ നേതാക്കളും പ്രതികരിച്ചത്. അതേസമയം കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ശക്തമായ പോരാട്ടത്തിൽ കോൺഗ്രസിന് ഏകപക്ഷീയമായ പിന്തുണ നൽകുന്നത് ഒഴിവാക്കാനാണ് വിജയ് വിട്ടുനിന്നതെന്ന് നിരീക്ഷകർ കരുതുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹ സമയത്ത് പണവും സ്വർണവും കാറും ഉൾപ്പെടെ ഒരു കോടി കൊടുത്തു, ആർത്തി തീരാതെ വീണ്ടും വിലപേശല്‍; സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതി ജീവനൊടുക്കി
മുഖ്യമന്ത്രി വിജയ്‌ക്കും ടിവികെ സർക്കാരിനും എതിരെ കടുത്ത വിമർശനവുമായി എംകെ സ്റ്റാലിൻ; സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്ന് വിമർശനം