500 കിടക്കകളുള്ള രണ്ട് ആശുപത്രി ബീഹാറിൽ; പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് സഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Aug 24, 2020, 2:41 PM IST
Highlights

 വെന്റിലേറ്റർ സംവിധാനമുളള 125 ഐസിയു കിടക്കകളും 375 സാധാരണ കിടക്കകളുമാണ് ഈ ആശുപത്രികളിലുള്ളത്. ഓരോ കിടക്കയ്ക്കും ഓക്സിജൻ സംവിധാനവുമുണ്ട്.

ദില്ലി: അഞ്ഞൂറ് കിടക്കകൾ വീതമുള്ള രണ്ട് കൊവിഡ് ആശുപത്രികൾക്ക് പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് ചികിത്സ മെച്ചപ്പെടുത്താൻ ഈ സഹായം വളരെയധികം സഹായിക്കുമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

പട്നയിലെയും മുസാഫിർപൂരിലെയും 500 കിടക്കകളുള്ള ആശുപത്രികൾ ഉടൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് തുടർന്നുള്ള ട്വീറ്റുകളിൽ പിഎംഒ അറിയിച്ചു. വെന്റിലേറ്റർ സംവിധാനമുളള 125 ഐസിയു കിടക്കകളും 375 സാധാരണ കിടക്കകളുമാണ് ഈ ആശുപത്രികളിലുള്ളത്. ഓരോ കിടക്കയ്ക്കും ഓക്സിജൻ സംവിധാനവുമുണ്ട്.

ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാർ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ്. രാജ്യത്തെ കൊവിഡ് സജീവമായ പത്ത് സംസ്ഥാനങ്ങളിൽ ഒന്ന് ബീഹാറാണെന്ന് ഓ​ഗസ്റ്റ് 11 ന് നടന്ന അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി മോദി വെളിപ്പെടുത്തിയിരുന്നു. ഈ സംസ്ഥാനങ്ങൾ കൊവിഡിനെ പരാജയപ്പെടുത്തിയാത് മഹാമാരിക്കെതിരെയുള്ള മികച്ച പോരാട്ട വിജയമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


 
 

click me!