നയം വ്യക്തമാക്കി കേന്ദ്രമന്ത്രി അമിത് ഷാ: ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ഗോത്രവർഗക്കാർക്കുള്ള അവകാശങ്ങൾ സംരക്ഷിക്കും

Published : May 25, 2026, 09:24 AM IST
Amit Shah

Synopsis

ഏകീകൃത സിവിൽ കോഡ് (യുസിസി) രാജ്യത്തെ ഗോത്രവർഗ സമൂഹങ്ങളുടെ അവകാശങ്ങളെയോ ആചാരങ്ങളെയോ ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകി. ഗോത്രവർഗക്കാരുടെ തനിമയും സംസ്കാരവും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഭീതി പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലി: ഏകീകൃത സിവിൽ കോഡ് (യുസിസി) രാജ്യത്തെ ഗോത്രവർഗ സമൂഹങ്ങളുടെ അവകാശങ്ങളെയോ ആചാരങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുസിസി നടപ്പിലാക്കുന്നതിലൂടെ തങ്ങളുടെ പരമ്പരാഗത അവകാശങ്ങൾ നഷ്ടപ്പെടുമെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിലും ഗൂഢാലോചനകളിലും വീഴരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഗോത്രവർഗക്കാരുടെ തനിമയും സംസ്കാരവും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ​ഭരണഘടനയുടെ 21-ാം അനുച്ഛേദം ഗോത്രവർഗക്കാർക്ക് നൽകുന്ന പ്രത്യേക സംരക്ഷണവും അവകാശങ്ങളും എടുത്തുമാറ്റാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. നിയമനിർമ്മാണങ്ങളിൽ ഗോത്രവർഗക്കാരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടും. പ്രതിപക്ഷ കക്ഷികളും ചില നിക്ഷിപ്ത താൽപ്പര്യക്കാരും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഗോത്രവർഗക്കാർക്കിടയിൽ ഭീതി പരത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

​നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ ഗോത്രവർഗ മേഖലകളുടെ വികസനത്തിനും അവരുടെ സാമൂഹിക സുരക്ഷിതത്വത്തിനും മുൻഗണന നൽകിയിട്ടുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഒരു വനിതയെ രാജ്യത്തിന്റെ രാഷ്ട്രപതി പദവിയിൽ എത്തിച്ചത് ഇതിന് തെളിവാണ്. അവരുടെ സംസ്കാരവും ആചാരങ്ങളും ഇല്ലാതാക്കാൻ ഒരു നിയമവും അനുവദിക്കില്ല.

രാജ്യത്തിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് വിഭാവനം ചെയ്യുന്നത്. എന്നാൽ ഇത് നടപ്പിലാക്കുമ്പോൾ രാജ്യത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ഗോത്രവർഗക്കാരുടെ സവിശേഷമായ ജീവിതരീതികളെയും ബഹുമാനിക്കുമെന്നും അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ഗോത്രവർഗ നേതാക്കളും സംഘടനകളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മമതയുടെ ഏറ്റവും വിശ്വസ്ത, 40 വർഷമായി ഒപ്പമുള്ള നേതാവ്; വൻ തോൽവിക്ക് പിന്നാലെ കടുത്ത തീരുമാനമെടുത്ത് കകോലി ഘോഷ്; പദവികൾ രാജിവെച്ചു
സിബിഎസ്ഇ സാങ്കേതിക പ്രതിസന്ധി: ഐഐടി വിദഗ്ധരും സിബിഎസ്ഇ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേർന്നു