നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ; സ്‌കൂൾ സിലബസും എൻട്രൻസും തമ്മിൽ പൊരുത്തമില്ലെന്ന് കേന്ദ്ര സമിതി

Published : Aug 28, 2026, 12:22 AM IST
Neet Exam

Synopsis

ദേശീയ പ്രവേശന പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ എന്നിവയുടെ ഘടനയിൽ വലിയ മാറ്റങ്ങൾ നിർദ്ദേശിച്ച് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്കൂൾ പഠനവും മത്സരപരീക്ഷകളും തമ്മിലുള്ള അന്തരം കുറച്ച്, കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ശുപാർശകൾ ലക്ഷ്യമിടുന്നത്. ബോർഡ് പരീക്ഷകൾക്ക് വെയിറ്റേജ് നൽകുന്നതടക്കം മാറ്റങ്ങൾ സമിതിയുടെ പരിഗണനയിലുണ്ട്.

ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും ഘടനയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. സ്കൂൾ പാഠ്യപദ്ധതിയും മത്സരപരീക്ഷകളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണ്ണായക ശുപാർശകളുള്ളത്.

സ്കൂളുകളിൽ ആശയാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നൽകുമ്പോൾ, എൻട്രൻസ് പരീക്ഷകൾക്ക് സമയപരിധിക്കുള്ളിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള പരിശീലനമാണ് ആവശ്യമെന്ന് സമിതി വിലയിരുത്തി. ഈ വിടവാണ് വിദ്യാർത്ഥികളെ വൻതോതിൽ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത്. ഈ ആശ്രിതത്വവും വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും കുറയ്ക്കുകയാണ് ലക്ഷ്യം.

എൻസിഇആർടി-യെ പ്രധാന ഏകോപന ഏജൻസിയാക്കി സിബിഎസ്ഇ, എൻടിഎ എന്നിവയുമായി ചേർന്ന് സിലബസും പരീക്ഷാ രീതിയും തുല്യമായി കൊണ്ടുപോകാൻ റിപ്പോർട്ട് നിർദേശിക്കുന്നു. കൂടാതെ, 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് 50% വരെ വെയിറ്റേജ് നൽകുന്നതും, 11-ാം ക്ലാസ് തലത്തിൽ പ്രവേശന പരീക്ഷ നടത്തൽ, പരീക്ഷയ്ക്ക് ഒന്നിലധികം അവസരങ്ങൾ നൽകൽ തുടങ്ങിയ നിർദേശങ്ങളും സമിതിയുടെ പരിഗണനയിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സൗജന്യ ഓൺലൈൻ കോച്ചിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് കേന്ദ്ര മന്ത്രാലയം വിശദമായി പരിശോധിച്ച് വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണം; പ്രതിഷേധക്കാരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ
നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു, കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് വിദേശകാര്യ മന്ത്രാലയം