കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാൻവ്യാപി പള്ളി തർക്കം; ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി

Published : Apr 08, 2021, 08:35 PM IST
കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാൻവ്യാപി പള്ളി തർക്കം; ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി

Synopsis

പരാതിക്കെതിരെ ഗ്യാൻവ്യാപി പള്ളി അധികൃതർ രംഗത്തെത്തിയിരുന്നുവെങ്കിലും കോടതി സർവ്വേക്ക് അനുമതി നൽകുകയായിരുന്നു...

ദില്ലി:  കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാൻവ്യാപി പള്ളി കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി നൽകി വാരണസി ജില്ലാ കോടതി. അഭിഭാഷകൻ വി എസ് റസ്തോഗി നൽകിയ പരാതിയിലാണ് പരിശോധനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. 2000 വർഷങ്ങൾക്ക് മുമ്പ് വിക്രമാദിത്യൻ പണി കഴിപ്പിച്ച കാശി വിശ്വനാഥ ക്ഷേത്രം മുഗൾ ഭരണകാലത്ത് 1664 ൽ ഔറംഗസേബ് പിടിച്ചെടുക്കുകയും ഗ്യാൻവ്യാപി പള്ളി പണിയുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 

പരാതിക്കെതിരെ ഗ്യാൻവ്യാപി പള്ളി അധികൃതർ രംഗത്തെത്തിയിരുന്നുവെങ്കിലും കോടതി സർവ്വേക്ക് അനുമതി നൽകുകയായിരുന്നു. സർവ്വേയുടെ മുഴുവൻ ചെലവും വഹിക്കുന്നത് സർക്കാരാണ്. വാരണസിയിൽ കാശി വിശ്വനാഥ ക്ഷേത്രം പുനർനിർമ്മിക്കുന്നതും സർക്കാർ രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണെന്നാണ് സംഭവത്തോട് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്. തുടർന്ന് ശ്രീലങ്കയിലെ അശേക് വാതികയുമായി രാം സേതു ബന്ധിപ്പിക്കണമന്നും അദ്ദേഹം പറഞ്ഞു. ആർക്കിയോളജിക്കൽ സർവ്വേക്കായി അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും സർവ്വെ നടത്തുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല
വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ