വിജയം ഉറപ്പെന്ന് വിജയ്; 'ഏപ്രിൽ 23 തുടക്കം മാത്രം, രാഷ്ട്രീയത്തെ കുറിച്ച് ചിലരുടെ കണക്കുകൂട്ടൽ സാധാരണക്കാർ തകർത്തു'

Published : Apr 24, 2026, 02:39 PM IST
Vijay

Synopsis

റെക്കോർഡ് പോളിംഗിന് എല്ലാവർക്കും വിജയ് നന്ദി പറഞ്ഞു. തനിക്കായി വോട്ട് ചോദിച്ച കുട്ടികൾക്ക് പ്രത്യേകം നന്ദിയെന്നും വിജയ് എക്സില്‍ കുറിച്ചു. ഏപ്രിൽ 23 തുടക്കം മാത്രമാണ്. രാഷ്ട്രീയത്തെ കുറിച്ച് ചിലരുടെ കണക്കുകൂട്ടൽ സാധാരണക്കാർ തകർത്തുവെന്നും വിജയ് അഭിപ്രായപ്പെട്ടു.

ചെന്നൈ: തമിഴ്നാട്ടിൽ വിജയം ഉറപ്പെന്ന് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. റെക്കോർഡ് പോളിംഗിന് എല്ലാവർക്കും വിജയ് നന്ദി പറഞ്ഞു. തനിക്കായി വോട്ട് ചോദിച്ച കുട്ടികൾക്ക് പ്രത്യേകം നന്ദിയെന്നും വിജയ് എക്സില്‍ കുറിച്ചു. ഏപ്രിൽ 23 തുടക്കം മാത്രമാണ്. രാഷ്ട്രീയത്തെ കുറിച്ച് ചിലരുടെ കണക്കുകൂട്ടൽ സാധാരണക്കാർ തകർത്തുവെന്നും വിജയ് അഭിപ്രായപ്പെട്ടു. അതേസമയം, സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടല്‍. പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തുന്നു. എന്നാൽ മെയ് നാലിന് സർപ്രൈസ് വിജയം ഉണ്ടാകുമെന്നാണ് എഐഎഡിഎംകെയുടെ അവകാശവാദം.

തമിഴ്നാട്ടിൽ 85.15 ശതമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അവസാന പോളിംഗ് ശതമാനം. പോളിംഗ് ശതമാനത്തിൽ ചരിത്രം കുറിച്ചെങ്കിലും ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ അസാധാരണമായ വർധന ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ഡിഎംകെ വിലയിരുത്തൽ. പോളിംഗ് ശതമാനം കുത്തനേ ഉയർന്ന പെരമ്പൂരിൽ ടിവികെ അധ്യക്ഷൻ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തുന്നു. 16 സീറ്റുള്ള ചെന്നൈ കഴിഞ്ഞ തവണ ഡിഎംകെ സഖ്യം തൂത്തുവാരിയെങ്കിൽ ഇത്തവണ രണ്ടിലധികം സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്നും ആശങ്കയുണ്ട്. 

എന്നാൽ വിജയ് മത്സരിച്ച രണ്ടാം സീറ്റായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെ ജയിക്കുമെന്നാണ് ഭരണകക്ഷിയുടെ പ്രതീക്ഷ. അതേസമയം കൊംഗുമേഖല തൂത്തുവാരുന്നതിനൊപ്പം വണ്ണിയാർ പിന്തുണയിൽ വടക്കൻ തമിഴ്നാട്ടിലും മുന്നേറുമെന്നാണ് എഐഎഡിഎംകെ അവകാശവാദം. ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാനുള്ള സംഘടനാ സംവിധാനം ടിവികെയ്ക്ക് ഉണ്ടായിരുന്നില്ലെന്നും പാർട്ടി വാദിക്കുന്നു. വോട്ടിംഗ് ശതമാനത്തിലെ വർധന വിജയ് ഫാക്ടർ കാരണമെന്ന് പറയുന്ന ടിവികെ, മെയ് നാലിന് തമിഴ്നാടിന്‍റെ രാഷ്ട്രീയഭൂപടം മാറുമെന്ന പ്രതീക്ഷയിലാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുക്രൈൻ-റഷ്യ യുദ്ധത്തിൽ 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു, എല്ലാവരും സ്വമേധയാ റഷ്യൻ സേനയിൽ ചേർന്നവരെന്നും കേന്ദ്രം; സുപ്രീം കോടതിയിൽ കണക്ക് നൽകി
ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ലെന്ന് സുപ്രീംകോടതി; 15 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി