വാക്കുപാലിച്ച് വിജയ്, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി

Published : Jun 23, 2026, 07:36 PM IST
CM Vijay

Synopsis

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് 'തായ് മാമൻ ഗോൾഡ് റിങ് സ്‌കീം' എന്ന പേരിൽ പുതിയൊരു ജനക്ഷേമ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നൽകും. 2026 ജൂൺ 22 മുതൽ ജനിക്കുന്ന കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും, ഇതിനായി സർക്കാർ 755.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നൽകുന്ന 'തായ് മാമൻ ഗോൾഡ് റിങ് സ്‌കീം' പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ഈ പുതിയ ജനക്ഷേമ പദ്ധതിക്കായി സംസ്ഥാന സർക്കാർ പ്രതിവർഷം 755.83 കോടി രൂപ അനുവദിക്കും. പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതിനായി ടെൻഡർ നടപടികൾ അടിയന്തരമായി ആരംഭിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി വിജയ്‍യുടെ ജന്മദിനമായ 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരായിരിക്കും. പേരറിജ്ഞർ അണ്ണായുടെ ജന്മവാർഷിക ദിനമായ 2026 സെപ്റ്റംബർ 15-ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നവജാത ശിശുവിന് അമ്മയുടെ സഹോദരൻ (അമ്മാവൻ) സമ്മാനങ്ങളും അനുഗ്രഹങ്ങളും നൽകുന്ന തമിഴ് സാംസ്കാരിക പാരമ്പര്യമായ 'തായ് മാമൻ സീർ' എന്ന ചടങ്ങിൽ നിന്നാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി.

ഇവിടെ സർക്കാർ തന്നെ ഒരു അമ്മാവന്‍റെ പദവി ഏറ്റെടുത്ത്, ജനിക്കുന്ന ഓരോ കുഞ്ഞിനും സ്നേഹത്തിന്റെയും പരിചരണത്തിന്റെയും പ്രതീകമായി ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനിക്കും. ഇത് തമിഴ് സംസ്കാരത്തെ സംരക്ഷിക്കുന്നതിനൊപ്പം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു പിന്തുണയായി മാറുമെന്നും സർക്കാർ അറിയിച്ചു. തമിഴക വെട്രി കഴകത്തിന്‍റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഈ പദ്ധതി.

കൂടാതെ പാർട്ടിയുടെ 'വെട്രി തമിഴകം വിഷൻ ഡോക്യുമെന്റിലും' ഇത് പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ജന്മദിനങ്ങളിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് പാർട്ടി പ്രവർത്തകർ സ്വർണ്ണമോതിരം വിതരണം ചെയ്യുന്ന രീതി മുൻപും തമിഴ്‌നാട്ടിൽ നിലവിലുണ്ടായിരുന്നെങ്കിലും, ഇത് സംസ്ഥാന സർക്കാരിന്‍റെ ഒരു ഔദ്യോഗിക ക്ഷേമപദ്ധതിയായി കോടിക്കണക്കിന് രൂപ വകയിരുത്തി നടപ്പിലാക്കുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടൻ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ, പി നാരായണൻ.... രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ
പ്രണയക്കെണി! 17 കോടിയുടെ കൊട്ടാരത്തിൽ വിവാഹത്തിനൊരുങ്ങി; കാമുകൻ്റെ സഹായത്തോടെ വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി, അറസ്റ്റിൽ