മത്സരം നടക്കും മുമ്പേ ഒരു സീറ്റിൽ വിജയ്‍യുടെ പാർട്ടി തോറ്റു, വമ്പൻ തിരിച്ചടി; എടപ്പാടി മണ്ഡലത്തിലെ ടിവികെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

Published : Apr 08, 2026, 02:26 PM IST
vijay tvk

Synopsis

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാനിരുന്ന തമിഴക വെട്രി കഴകം സ്ഥാനാർത്ഥി അരുൺകുമാറിന്‍റെ പത്രിക തള്ളി. മതിയായ പിന്താങ്ങുന്നവർ ഇല്ലാത്തതാണ് കാരണം. ഇതിന് പിന്നാലെ സ്ഥാനാർത്ഥിയെ കാണാതായതായി പാർട്ടി പ്രവർത്തകർ ആരോപിക്കുന്നു.

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനിറങ്ങിയ സൂപ്പർതാരം വിജയിന്‍റെ തമിഴക വെട്രി കഴകത്തിന് (ടിവികെ) നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കനത്ത പ്രഹരം. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്‍റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. മതിയായ എണ്ണം ആളുകൾ സ്ഥാനാർത്ഥിയെ പിന്താങ്ങാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതോടെ മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിക്കെതിരെ സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ് വിജയിന്‍റെ പാർട്ടി.

നിയമപ്രകാരം പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നിരിക്കെ അരുൺകുമാറിന്‍റെ പത്രികയിൽ എട്ട് പേരുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് പാർട്ടി സമർപ്പിച്ച പകരക്കാരനായ സ്ഥാനാർത്ഥി നിത്യയുടെ പത്രികയും സമാനമായ കാരണത്താൽ തള്ളി. പത്രികകളുടെ സൂക്ഷ്മപരിശോധന വേളയിൽ അരുൺകുമാർ ഹാജരാകാതിരുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. ഇതിന് പിന്നാലെ സ്ഥാനാർത്ഥി അരുൺകുമാറിനെ കാണാതായത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ടിവികെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

സ്വന്തം തട്ടകമായ എടപ്പാടിയിൽ നിന്ന് ആറാം തവണയും ജനവിധി തേടുന്ന എടപ്പാടി പളനിസ്വാമിയുടെയും ഡിഎംകെ സ്ഥാനാർത്ഥി സി കാശിയുടെയും പത്രികകൾ കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. കന്നി അങ്കത്തിന് ഇറങ്ങിയ വിജയിന്‍റെ പാർട്ടിക്ക് തുടക്കത്തിൽ തന്നെ ഏറ്റ ഈ ആഘാതം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏപ്രിൽ 23നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. അരുൺകുമാറിന്‍റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഞ്ചുവയസ്സുകാരന്‍റെ മുന്നിലിട്ട് പിതാവിനെ കൊന്ന് അമ്മയുടെ കാമുകൻ, ഒരു രാത്രി മുഴുവൻ അച്ഛന്‍റെ മൃതദേഹത്തോടൊപ്പം വനത്തിൽ, ക്രൂരത
തിരിച്ചുവരവിന് കോണ്‍ഗ്രസ്, വിജയം തുടരാൻ ബിജെപി; കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും, 126 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്