ദീപാവലിക്കും ശമ്പളമില്ല; ദുർഗന്ധം വമിക്കുന്ന മാലിന്യം വാരിയെടുത്ത് പഞ്ചായത്തിന് മുന്നിൽ തള്ളി ബിഹാറിലെ ശുചീകരണ തൊഴിലാളികൾ

Published : Oct 22, 2025, 10:33 PM IST
Sanitation Workers Protest

Synopsis

ദീപാവലിക്ക് മുൻപ് ശമ്പളം നൽകാമെന്ന വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ബീഹാറിലെ ശുചീകരണ തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാലിന്യം തള്ളി. സമരം ശക്തമാക്കിയ തൊഴിലാളികൾ, ഛഠ് പൂജയ്ക്ക് മുൻപെങ്കിലും വേതനം നൽകണമെന്ന് ആവശ്യപ്പെടുന്നു.

പാറ്റ്ന: ദീപാവലി ദിനത്തിലും ശമ്പളം ലഭിക്കാതെ വന്നതോടെ കുപിതരായ ശുചീകരണ തൊഴിലാളികൾ മാലിന്യം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടിട്ട് പ്രതിഷേധിച്ചു. ബീഹാറിലെ നവാഡ ജില്ലയിലെ രജൗലി നഗർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് മാലിന്യം തള്ളിയത്. ദീപാവലിക്ക് മുൻപ് ശമ്പളം കുടിശിക തീർത്ത് നൽകുമെന്ന വാക്ക് അധികൃതർ പാലിക്കാതെ വന്നതോടെയാണ് പ്രതിഷേധം. പഞ്ചായത്ത് അധികൃതർ വാക്കുപാലിക്കാത്തതിനാൽ ശുചീകരണ ജോലി നിർത്തിവച്ച തൊഴിലാളികൾ സമരം ശക്തമാക്കി. അഞ്ച് മാസത്തോളമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല.

ശമ്പളം ലഭിക്കാത്തതിനാൽ പ്രദേശത്ത് ദീപാവലിക്ക് നാല് ദിവസം മുൻപ് തന്നെ ശുചീകരണ തൊഴിലാളികൾ സമരം തുടങ്ങിയിരുന്നു. എന്നാൽ ദീപാവലിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ ഉറപ്പ്. ഇതുണ്ടാകാതെ വന്നതോടെ നഗരത്തിൽ നിന്ന് ശേഖരിച്ച ദുർഗന്ധം വമിക്കുന്ന മാലിന്യം ഉന്തുവണ്ടിയിൽ കൊണ്ടുവച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചരിഞ്ഞു. പഞ്ചായത്ത് ചീഫ് കൗൺസിലർ, ഡെപ്യൂട്ടി ചീഫ് കൗൺസിലർ, മറ്റ് പ്രതിനിധികൾക്കെതിരെയും മുദ്രാവാക്യം വിളിച്ച് നഗരത്തിൽ ശുചീകരണ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി.

ശനിയാഴ്ച ആരംഭിക്കുന്ന ഛഠ് പൂജയ്ക്ക് മുമ്പ് വേതനം നൽകണമെന്നാണ് ശുചീകരണ തൊഴിലാളികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. ശമ്പളം ലഭിക്കുന്നത് വരെ സമരം തുടരും. തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് കരാറുകാരൻ പഞ്ചായത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, ഓഫീസിന് മുന്നിൽ മാലിന്യം തള്ളിയ തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് നഗർ പഞ്ചായത്ത് ഓഫീസർ ഇൻ ചാർജ് മുഹമ്മദ് ഗുഫ്രാൻ മജ്‌രി പറഞ്ഞു. സമരം ആരംഭിച്ചതുമുതൽ തെരുവുകളിൽ മാലിന്യം കുന്നുകൂടുന്നുണ്ടെന്നും ഇത് ദുർഗന്ധം വമിക്കുന്നതായും രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?