ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ; രണ്ട് ദിവസം മഴ തുടരും

Published : Sep 08, 2026, 11:03 AM IST
Prayagraj rain

Synopsis

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ മുന്നറിയിപ്പ് നൽകി. ബിഹാറിലും ഉത്തർപ്രദേശിലും പ്രളയ സാഹചര്യം രൂക്ഷമാണ്. നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്.

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ബിഹാറിൽ 22 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. ഉത്തർപ്രദേശിലും സ്ഥിതിഗതികൾ ഗുരുതരമാണ്. പലയിടത്തും സർക്കാർ സ്ഥാപനങ്ങൾ അടക്കം വെള്ളത്തിനടിയിലായി. മധ്യപ്രദേശിൽ തുടർച്ചയായ മഴയെ തുടർന്ന് ഡാമുകൾ തുറന്നു. ജമ്മു കാശ്മീരിന് പിന്നാലെ ഉത്തരാഖണ്ഡിൽ മഴയ്ക്കൊപ്പം മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയ്തു. ബിഹാർ , ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് സർക്കാർ അവധി നൽകി. സ്ഥിതിഗതികൾ മുഖ്യമന്ത്രിമാർ വിലയിരുത്തി.

അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബിഹാർ, മധ്യപ്രദേശിന്‍റെ കിഴക്കൻ ഭാഗങ്ങൾ, ഉത്തർപ്രദേശിന്‍റെ കിഴക്കൻ ഭാഗങ്ങൾ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും മഴ പെയ്യുമെന്ന് ഐഎംഡി അറിയിച്ചു. ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ, ബിഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, സിക്കിം, തെലങ്കാന എന്നിവിടങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരളത്തിലും മാഹിയിലും ഇന്ന് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരസ്യത്തിൽ അഭിനയിച്ചതിന് കാരണം കാണിക്കൽ നോട്ടിസ്; ബോളിവുഡ് താരങ്ങൾക്കെതിരായ നടപടി നിർത്തണമെന്ന് പാൻമസാല കമ്പനി
മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി: 'ശുദ്ധീകരണത്തിൽ' നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും