ചെന്നൈയില്‍ ജലക്ഷാമം രൂക്ഷം; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഐടി കമ്പനികളുടെ നിര്‍ദ്ദേശം

Published : Jun 25, 2019, 07:24 AM ISTUpdated : Jun 25, 2019, 09:00 AM IST
ചെന്നൈയില്‍ ജലക്ഷാമം രൂക്ഷം; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഐടി കമ്പനികളുടെ നിര്‍ദ്ദേശം

Synopsis

നാനൂറ് ദശലക്ഷം ലിറ്റര്‍ വെള്ളം ഉപോയഗിച്ചിരുന്ന എടി ക്യാമ്പസുകളില്‍ അറുപത് ശതമാനത്തോളം ജലലഭ്യത കുറഞ്ഞു

ചെന്നൈ: നിരവധി മലയാളികള്‍ ജോലിചെയ്യുന്ന ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും, ഫ്ലാറ്റില്‍ വെള്ളമില്ലാത്തതിനാല്‍ ഇത് സാധ്യമല്ലെന്ന് ടെക്കി കുടുംബങ്ങള്‍ പറയുന്നു. ബെംഗളൂരു, കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ബ്രാഞ്ചുകളിലേക്ക് മാറാനാണ് കമ്പനികള്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.

അറുന്നൂറോളം ഐടി ഇതര കമ്പനികളാണ് ഒഎംആറില്‍ ഉള്ളത്. നാനൂറ് ദശലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചിരുന്ന ഐടി ക്യാമ്പസുകളില്‍ അറുപത് ശതമാനത്തോളം ജലലഭ്യത കുറഞ്ഞു. സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍ എത്തുന്നത് ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രം. നാലുവര്‍ഷം മുമ്പ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ ഉമകളുടെ സമരത്തിനിടെയാണ് ഇത്തരമൊരു സാഹചര്യം ചെന്നൈ ഒഎംആര്‍ ക്യാമ്പസുകളില്‍ അനുഭവപ്പെട്ടിട്ടുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ