വിവാഹത്തിൽ പങ്കെടുക്കാൻ പോയ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് കുടുംബം: പശ്ചിമ ബംഗാളിൽ വീണ്ടും വൻ പ്രതിഷേധം

Published : May 10, 2026, 02:09 AM IST
BJP Flag pic

Synopsis

പശ്ചിമ ബംഗാളിലെ പുരുലിയയിൽ ബിജെപി നേതാവായ ഹാബുലാൽ ഗോപിനെ മരിച്ച നിലയിൽ കണ്ടെത്തി. രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള ആസൂത്രിത കൊലപാതകമാണിതെന്ന് കുടുംബം ആരോപിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായി. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി രംഗത്തെത്തുകയും നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

പുരുലിയ: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ ബി.ജെ.പി നേതാവായ ഹാബുലാൽ ഗോപിനെ (45) മരിച്ച നിലയിൽ കണ്ടെത്തി. രാഷ്ട്രീയ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് കുടുംബം ആരോപിച്ചു. വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പോയ ഹാബുലാലിനെ കാണാതായിരുന്നു. വെള്ളിയാഴ്ച രാവിലെ പുരുലിയ മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കനാലി ഗ്രാമത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ ഹാബുലാൽ ഗോപ് പാർട്ടിയുടെ 'ശക്തി കേന്ദ്ര പ്രമുഖ്' ആയി ചുമതല വഹിച്ചു വരികയായിരുന്നു. ഹാബുലാലിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ എതിർപ്പുള്ളവർ അദ്ദേഹത്തെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകരും യുവമോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുരുലിയ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് പുതിയ ഭരണകൂടം അധികാരമേൽക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിടെയുണ്ടായ ഈ സംഭവം പുരുലിയയിൽ വലിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായിട്ടുണ്ട്. ടി.എം.സി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ആരോപിച്ചു. എന്നാൽ ടിഎംസി നേതൃത്വം ഇത് നിഷേധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് കനത്ത തിരിച്ചടി; പാർട്ടി എംഎൽഎമാർ എസ്‌പി വേലുമണിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു?
1967ന് ശേഷം ഇതാദ്യം, വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ; സത്യപ്രതി‍ജ്ഞാ ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും