പൊലീസാകാൻ ഭാര്യയുടെ ആഗ്രഹം, പണിയെടുത്ത് പൊലീസാക്കി ഭർത്താവ്; പിന്നാലെ വന്നത് ഡിവോഴ്സ് നോട്ടീസ്, ഭർത്താവ് നാണക്കേടാകുന്നുവെന്ന് പരാതി

Published : Jan 12, 2026, 08:45 AM IST
divorce

Synopsis

സ്വന്തം സമ്പാദ്യം മുടക്കി ഭാര്യയെ സബ് ഇൻസ്‌പെക്ടറാക്കിയ പൂജാരിക്ക് വിവാഹമോചന നോട്ടീസ്. ജോലി ലഭിച്ച ശേഷം ഭർത്താവിന്‍റെ പരമ്പരാഗത വസ്ത്രധാരണവും പൂജാരിപ്പണിയും നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. 

ഭോപ്പാൽ: സ്വന്തം സമ്പാദ്യവും അധ്വാനവും കൊണ്ട് ഭാര്യയെ സബ് ഇൻസ്‌പെക്ടറാക്കിയ പൂജാരിയായ ഭർത്താവിന് ലഭിച്ചത് വിവാഹമോചന നോട്ടീസ്. ഭർത്താവിന്‍റെ പരമ്പരാഗത വസ്ത്രധാരണവും രീതികളും തനിക്ക് നാണക്കേടുണ്ടാക്കുന്നു എന്നാണ് ഭാര്യ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. ഒരു ക്ഷേത്രത്തിലെ പൂജാരിയായ ഭർത്താവ്, വിവാഹസമയത്ത് ഭാര്യ പ്രകടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥയാകണമെന്ന ആഗ്രഹം നിറവേറ്റാൻ രാപ്പകൽ അധ്വാനിച്ചു. തന്‍റെ സമ്പാദ്യമെല്ലാം ഭാര്യയുടെ പഠനത്തിനും പരീക്ഷാ പരിശീലനത്തിനുമായി അദ്ദേഹം ചിലവാക്കി.

കഠിനാധ്വാനത്തിനൊടുവിൽ യുവതിക്ക് സബ് ഇൻസ്‌പെക്ടറായി ജോലി ലഭിച്ചു. എന്നാൽ ജോലി കിട്ടിയതോടെ ഭർത്താവിന്‍റെ വസ്ത്രധാരണവും പൂജാരി എന്ന നിലയിലുള്ള ജീവിതരീതിയും അവർക്ക് കുറച്ചിലായി തോന്നിത്തുടങ്ങി. ഭർത്താവ് ധോത്തി-കുർത്ത ധരിക്കുന്നതും, തലയുടെ പിന്നിൽ കുടുമ വെക്കുന്നതും തനിക്ക് സമൂഹത്തിന് മുന്നിൽ നാണക്കേടാണെന്ന് യുവതി പരാതിയിൽ പറയുന്നു. വസ്ത്രധാരണം മാറ്റണമെന്നും പൂജാരിപ്പണി ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ തന്‍റെ വ്യക്തിത്വവും തൊഴിലും മാറ്റാൻ ഭർത്താവ് തയ്യാറായില്ല.

കോടതിയുടെ നിലപാട്

ഭോപ്പാൽ കുടുംബ കോടതിയിൽ എത്തിയ കേസിൽ പലവട്ടം കൗൺസിലിംഗ് നടത്തിയിട്ടും വിവാഹമോചനം വേണമെന്ന നിലപാടിൽ യുവതി ഉറച്ചുനിൽക്കുകയാണ്. ഭർത്താവാകട്ടെ ഇപ്പോഴും അനുനയത്തിന് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ ഇപ്പോൾ വർദ്ധിച്ചുവരികയാണെന്നും കൗൺസിലിംഗിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും അല്ലെങ്കിൽ ജില്ലാ ജഡ്ജി അന്തിമ തീരുമാനമെടുക്കുമെന്നും കുടുംബ കോടതി അഭിഭാഷകൻ പരിഹാർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന മകനെ കൊലപ്പെടുത്തി, അച്ഛനും അമ്മയ്ക്കും ശിക്ഷ
കരൂർ ദുരന്തം: വിജയ് ചോദ്യം ചെയ്യലിന് ഇന്ന് സിബിഐക്ക് മുന്നിൽ, ദില്ലിയിലെത്തും