ജോലിക്ക് വന്നിട്ടേയില്ല, സർക്കാർ ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് 'ശമ്പളം' കിട്ടിയത് 37,54,405 രൂപ; പകരം കമ്പനികൾക്ക് സർക്കാർ ടെൻഡറുകൾ

Published : Oct 27, 2025, 10:24 AM IST
poonam dixit

Synopsis

ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ ജോലിക്കെത്താതെ രണ്ട് വർഷം കൊണ്ട് 37.54 ലക്ഷം രൂപ ശമ്പളമായി കൈപ്പറ്റിയ സംഭവം പുറത്ത്. സർക്കാർ ടെൻഡറുകൾ ലഭിക്കുന്നതിന് പകരമായി 2 സ്വകാര്യ കമ്പനികളിൽ ജീവനക്കാരിയായി ചേർത്താണ് ഭർത്താവിന്റെ സഹായത്തോടെ ഈ തട്ടിപ്പ് നടത്തിയത്. 

ജയ്‌പൂർ: ജോലിക്കെത്താതെ രണ്ട് വർഷത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥന്‍റെ ഭാര്യ 37.54 ലക്ഷം രൂപ 'ശമ്പളമായി' കൈപ്പറ്റിയ സംഭവം വിവാദമാകുന്നു. രാജസ്ഥാനിലാണ് സംഭവം. സർക്കാർ ടെൻഡർ ലഭിക്കുന്നതിന് പകരമായിരണ്ട് സ്വകാര്യ കമ്പനികളുടെ വ്യാജ ജീവനക്കാരിയായി ലിസ്റ്റ് ചെയ്യപ്പെട്ടാണ് ഈ വൻ തുക ഉദ്യോഗസ്ഥന്‍റെ ഭാര്യ കൈപ്പറ്റിയത്. രാജസ്ഥാൻ ഹൈക്കോടതിയിൽ നൽകിയ ഒരു ഹർജിയിലൂടെയാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.

സർക്കാർ വകുപ്പായ രാജ്‌കോംപ് ഇൻഫോ സർവീസസിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം ജോയിന്‍റ് ഡയറക്ടറായ പ്രദ്യുമൻ ദീക്ഷിത്, തന്‍റെ ഭാര്യ പൂനം ദീക്ഷിതിന്‍റെ പേരിലാണ് നിയമവിരുദ്ധമായി പണം കൈപ്പറ്റിയത്. സർക്കാർ ടെൻഡറുകൾ ലഭിച്ച ഒറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ സ്വകാര്യ കമ്പനികളിലാണ് പൂനം ദീക്ഷിതിനെ വ്യാജമായി നിയമിച്ചിരുന്നത്.

കൂട്ടായ അഴിമതി, എസിബി അന്വേഷണം

ടെൻഡർ പാസാക്കി നൽകുന്നതിന് പകരമായി, പ്രദ്യുമൻ ദീക്ഷിത് ഈ കമ്പനികളോട് തന്‍റെ ഭാര്യയെ ജോലിക്കെടുക്കാനും മാസം തോറും ശമ്പളം നൽകാനും നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് അഴിമതി വിരുദ്ധ ബ്യൂറോ ഈ വർഷം ജൂലൈ മൂന്നിന് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ഞെട്ടിക്കുന്ന വിവരങ്ങൾ

2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ പ്രദ്യുമൻ ദീക്ഷിതിന്‍റെ ഭാര്യയായ പൂനം ദീക്ഷിതിന്‍റെ അഞ്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ കമ്പനികൾ പണം കൈമാറ്റം ചെയ്തു. ഇങ്ങനെ 'ശമ്പളം' എന്ന പേരിൽ നൽകിയ മൊത്തം തുക 37,54,405 രൂപയാണ്. ഈ മുഴുവൻ കാലയളവിലും പൂനം ദീക്ഷിത് ഈ രണ്ട് കമ്പനികളുടെ ഓഫീസുകളിലും ഒരിക്കൽ പോലും പോയിരുന്നില്ല.

പൂനം ദീക്ഷിതിന്‍റെ വ്യാജ ഹാജർ റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകിയത് ഭർത്താവായ പ്രദ്യുമൻ ദീക്ഷിത് തന്നെയാണ്. പൂനം ദീക്ഷിത് ഒരേ സമയം രണ്ട് കമ്പനികളിൽ നിന്ന് ശമ്പളം കൈപ്പറ്റുകയായിരുന്നു. ഒറിയോൺപ്രോ സൊല്യൂഷൻസിൽ വ്യാജമായി ജോലി ചെയ്യുന്നതിനിടയിൽ, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ നിന്ന് 'ഫ്രീലാൻസിംഗ്' എന്ന പേരിൽ അവർക്ക് പണം ലഭിച്ചു. ഈ കാലയളവിൽ രണ്ട് കമ്പനികൾക്കും സർക്കാർ ടെൻഡറുകൾ ലഭിക്കുകയും ചെയ്തിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?