തുമ്പി കയ്യിൽ തൂക്കിയെടുത്ത് നിലത്തടിച്ചു, കുടിൽ തകർത്തു,ചോളപ്പാടത്ത് കാവലിരുന്ന സഹോദരങ്ങളെ ആക്രമിച്ച് കാട്ടാന

Published : Aug 31, 2023, 10:10 AM IST
തുമ്പി കയ്യിൽ തൂക്കിയെടുത്ത് നിലത്തടിച്ചു, കുടിൽ തകർത്തു,ചോളപ്പാടത്ത് കാവലിരുന്ന സഹോദരങ്ങളെ ആക്രമിച്ച് കാട്ടാന

Synopsis

തുമ്പിക്കയ്യില്‍ 22 കാരനെ പൊക്കിയെടുത്ത കാട്ടാന നിലത്തടിച്ചു. ശബ്ദം കേട്ട് എഴുന്നേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 16കാരനെ കാട്ടാന തുരത്തിയോടിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു

ഈറോഡ്: തമിഴ്നാട് ഈറോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. 22ഉം 16ഉം വയസ്സുള്ള സഹോദരങ്ങൾക്ക് നേരേയാണ് കാട്ടാനയുടെ ആക്രമണം. വനത്തോട് ചേർന്നുള്ള ഇവരുടെ കൃഷിഭൂമിയിൽ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് ഈറോഡ് തലവാടി മലയ്ക്ക് സമീപത്തായി കാട്ടാന ഇറങ്ങിയത്.

വിളവെടുക്കാറായ ചോളപ്പാടത്തിന് നടുക്കുള്ള കുടിലിലായിരുന്നു സഹോദരങ്ങള്‍ കിടന്നുറങ്ങിയിരുന്നത്. രണ്ട് ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. തുമ്പിക്കയ്യില്‍ 22 കാരനെ പൊക്കിയെടുത്ത കാട്ടാന നിലത്തടിച്ചു. ശബ്ദം കേട്ട് എഴുന്നേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 16കാരനെ കാട്ടാന തുരത്തിയോടിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കലിയടങ്ങാത്ത കാട്ടുകൊമ്പന്‍ കുടിലും നിരപ്പാക്കിയ ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.

രാവിലെ പാടത്തെത്തിയവരാണ് കാട്ടാനയുടെ പരാക്രമത്തില്‍ സഹോദരങ്ങള് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവരെ പിന്നീട് കര്‍ണാടകയിലെ ആശുപത്രിയിലേക്ക് മാറ്റി. കാട്ടുപന്നിയുടേയും മറ്റ് വന്യമൃഗങ്ങളുടേയും ശല്യം ഈ മേഖലയില്‍ രൂക്ഷമായതിനാല്‍ കര്‍ഷകര്‍ രാത്രി കാലത്ത് പാടത്ത് കാവല്‍ കിടക്കുന്നത് സാധാരണമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
'വിവാഹം തീരുമാനിച്ചെന്നു കരുതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണം': ഉപദേശവുമായി സുപ്രീംകോടതി