നടുക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി, 'മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപം, പൊട്ടിത്തെറിയിൽ വീടിന്‍റെ ജനലുകൾ വരെ ശക്തമായി കുലുങ്ങി'

Published : Nov 10, 2025, 09:09 PM IST
delhi blast eye witness

Synopsis

ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരു കാർ പൂർണ്ണമായി കത്തിനശിക്കുകയും നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഭൂമി കുലുങ്ങുന്നത് പോലെ തോന്നിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് ദൃക്സാക്ഷി. ഭൂമി കുലുങ്ങുന്നത് പോലെ തോന്നിയെന്നും താൻ മരിച്ചുപോവുമെന്ന് വിചാരിച്ചുവെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു. സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ തെരുവ് വിളക്കുകൾ തകരുകയും, കാർ കത്തിയതിനെ തുടർന്ന് സമീപത്തെ നിരവധി വാഹനങ്ങൾക്ക് തീ പടരുകയും ചെയ്തു. ദില്ലിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1-ന് സമീപം കാറിനടുത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ കാർ പൂർണ്ണമായി കത്തിനശിച്ചു, സമീപത്തുണ്ടായിരുന്ന മറ്റ് പല കാറുകൾക്കും തീപിടിച്ചു. സ്ഫോടനത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചു.

"സ്ഫോടനത്തിന് ശേഷം ഞാനും മറ്റു പലരും ഓടി. ഓടുന്നതിനിടയിൽ ഞാൻ മൂന്ന് തവണ വീണു. ഭൂമി കുലുങ്ങുന്നത് പോലെ തോന്നി, സ്ഫോടനം അത്രയ്ക്ക് ശക്തമായിരുന്നു. സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതിനിടയിൽ ആളുകൾ പരസ്പരം തട്ടി വീണു. രണ്ടാമതും സ്ഫോടനമുണ്ടായാൽ ഞങ്ങളെല്ലാം മരിച്ചുപോവുമെന്ന് ഞങ്ങൾക്ക് തോന്നി," ഒരു ദൃക്‌സാക്ഷി പറഞ്ഞു. "ഞാൻ ഒരു വലിയ സ്ഫോടനം കേട്ടു. വീടിന്‍റെ മട്ടുപ്പാവിലായിരുന്ന ഞാൻ താഴെ വലിയ തീജ്വാലകൾ കണ്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞാൻ താഴേക്ക് ഓടി. എന്‍റെ വീടിന്‍റെ ജനലുകൾ ശക്തമായി കുലുങ്ങുന്ന അത്രയ്ക്ക് ശക്തിയുണ്ടായിരുന്നു സ്ഫോടനത്തിന്" മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.

സ്ഫോടനം വൈകുന്നേരം 6:55ന്

വൈകുന്നേരം 6:55നാണ് സ്ഫോടനത്തെക്കുറിച്ച് കോൾ ലഭിച്ചതെന്ന് ദില്ലി ഫയർ ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. ഉടൻ തന്നെ ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകളും 15 ക്യാറ്റ് ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തീ സമീപത്തെ മറ്റ് വാഹനങ്ങളിലേക്കും പടർന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേക്കും അഞ്ചോ ആറോ വാഹനങ്ങൾ കത്തിനശിച്ചിരുന്നു.

സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവായ 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് പിടിച്ചെടുക്കുകയും നിരോധിത സംഘടനകളുമായി ബന്ധമുള്ള ഒരു സംസ്ഥാനാന്തര ഭീകര ശൃംഖലയെ പൊലീസ് തകർത്തതിനും മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം. പിടിച്ചെടുത്ത വസ്തുക്കൾ ഉപയോഗിച്ച് നൂറുകണക്കിന് ശക്തമായ ഐഇഡികൾ നിർമ്മിച്ച് ദില്ലിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഈ ശൃംഖല പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?