ഇത്തവണ 'ലോക്കോ പൈലറ്റിന്റെ ഭാര്യ', ടിടിഇയോട് വീഡിയോ എടുത്ത് റെയിൽവേ മന്ത്രിക്ക് അയച്ചു കൊടുക്കൂ എന്ന് ആക്രോശം, ട്രെയിൻ യാത്ര ടിക്കറ്റില്ലാതെ

Published : Oct 21, 2025, 05:47 PM IST
Train ticket

Synopsis

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യുവതി, ടിക്കറ്റ് ചോദിച്ച ടിടിഇയുമായി വഴക്കിട്ടു. താൻ ലോക്കോ പൈലറ്റിൻ്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട ഇവർ, ടിടിഇയെ ഭീഷണിപ്പെടുത്തുകയും തലയടിച്ച് പൊളിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു 

ദില്ലി: ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ യുവതി ടിടിഇയുമായി വഴക്കുണ്ടാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യുവതിയുടെ രൂക്ഷമായ പെരുമാറ്റത്തിനെതിരെ ഓൺലൈനിൽ ശക്തമായ പ്രതിഷേധവും ഉയർന്നു. താൻ ഒരു ലോക്കോ പൈലറ്റിൻ്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട യുവതി, ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തിരുന്നത്. ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവതി പ്രകോപിതയായി അക്രമാസക്തമാവുകയായിരുന്നു.

തനിക്ക് യാതൊരു ഭയവുമില്ലെന്ന് പറഞ്ഞ യുവതി, റെയിൽവേ മന്ത്രിക്ക് അയച്ചുകൊടുക്കാനായി വീഡിയോ റെക്കോർഡ് ചെയ്യാൻ ടിടിഇയോട് ആവശ്യപ്പെട്ടു: 'നിങ്ങൾ വീഡിയോ എടുക്കൂ, റെയിൽവേ മന്ത്രിക്ക് അയച്ചു കൊടുക്കൂ... എനിക്ക് പേടിയൊന്നുമില്ല' എന്ന് അവർ പറയുന്നത് കേൾക്കാം.

കൂടാതെ, തന്റെ കുട്ടിക്കൊരു ബർത്ത് കിട്ടിയാൽ മാത്രമേ ഞാൻ ഇവിടെനിന്ന് പോവൂ, അല്ലെങ്കിൽ പോവില്ല, എന്നും യുവതി വാശിപിടിച്ചു. എന്നാൽ, കുട്ടിക്കുവേണ്ടിയുള്ള പരാതിയുടെ കൃത്യമായ കാരണം വീഡിയോയിൽ വ്യക്തമായിരുന്നില്ല. സംസാരത്തിനിടെ, ടിടിഇയെ കുപ്പി വച്ച് എറിയാൻ ശ്രമിച്ച യുവതി ഭീഷണി മുഴക്കുകയും ചെയ്തു. ഞആൻ നിങ്ങളുടെ തലയടിച്ച് പൊളിക്കും. നിങ്ങളൊരു സ്റ്റാഫ് ആയിട്ട്, ഒരു സ്റ്റാഫിൻ്റെ ഭാര്യയോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്നായിരുന്നു അവർ ചോദിച്ചത്.

അമ്മയെ അനുനയിപ്പിക്കാൻ കുട്ടികൾ ശ്രമിച്ചെങ്കിലും യുവതി അവഗണിച്ചു. നിങ്ങൾ ഇവിടെനിന്ന് പോകൂ, എൻ്റെ ഭർത്താവിൻ്റെ നമ്പർ വാങ്ങിക്കൂ, എന്നും അവർ ടിടിഇയോട് ആക്രോശിച്ചു. ശാന്തമായി സംസാരിക്കാൻ ടി.ടി.ഇ. ആവശ്യപ്പെട്ടെങ്കിലും യുവതി ബഹളം തുടരുകയായിരുന്നു. മറ്റു യാത്രക്കാരും ഇടപെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഇവർ ടിക്കറ്റ് എടുക്കാൻ മടിക്കുന്നത്? അതിലുപരി, ഈ മനോഭാവം നോക്കൂ. ഈ സ്ത്രീ സ്വന്തം വീഡിയോ പിന്നീട് കണ്ടാൽ ഒരുപക്ഷേ നാണം തോന്നുമെന്നായിരുന്നു പലരുടെയും പ്രതികരണങ്ങളിലൊന്ന്. അതേസമയം, വൈറലായ ഈ വീഡിയോയോട് ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു, വിജയ് ഒറ്റപ്പെടുന്നു; ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ; ദിനകരൻ എൻഡിഎയിൽ
സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി