
നാഗ്പുര്‍: യൂട്യൂബ് വീഡിയോ (YouTube) നോക്കി ഗര്‍ഭഛിദ്രം(abortion) നടത്താന്‍ ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗത്തിന് (Rape) ഇരയായി ഗര്‍ഭിണിയായ 25കാരിയാണ് കുഞ്ഞിനെ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചത്. ഇവരുടെ ആരോഗ്യനില അതിഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു. യുവതിയെ ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
നഗ്പുര്‍ യശോദരനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി ഷൊയെബ് ഖാന്‍ എന്നയാള്‍ 2016 മുതല്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. യുവതി ഗര്‍ഭിണിയായപ്പോള്‍ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ഇയാളാണ് ഉപദേശിച്ചത്. വീഡിയോയില്‍ പറയുന്ന മരുന്ന് കഴിക്കാനും ഇയാള്‍ നിര്‍ദേശിച്ചു. ഇയാളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയുടെ ആരോഗ്യനില വളരെ മോശമായി. തുടര്‍ന്ന് വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത മകളെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
യുവതി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. ഗര്‍ഭിണിയായ യുവതിയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് ഒഴിവാകാനാണ് ഇയാള്‍ ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam