
ലഖ്നൗ: ഉത്തർപ്രദേശിനെ ലോകത്തിന്റെ ടെക്സ്റ്റൈൽ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'യുപി' എന്ന പേരിന് ഇപ്പോൾ ‘അൺലിമിറ്റഡ് പൊട്ടൻഷ്യൽ’ എന്നാണ് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തൊഴിൽശക്തിയുടെ പിൻബലത്തിലാണ് ഈ വലിയ ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നതെന്നും യോഗി കൂട്ടിച്ചേർത്തു. ഇത് അടിമുടി മാറിയ ഒരു ഉത്തർപ്രദേശാണെന്നും, സംസ്ഥാനത്തിന്റെ ഈ പുതിയ സാധ്യതകളാണ് സർക്കാർ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുവജനങ്ങളുടെ പങ്കാളിത്തം ഈ പദ്ധതിയുടെ നട്ടെല്ലായിരിക്കുമെന്നും യോഗി ആദിത്യനാഥ് സൂചിപ്പിച്ചു.
ഈ ലക്ഷ്യം നേടുന്നതിനായി ടെക്സ്റ്റൈൽ വ്യവസായത്തിന്റെ സമ്പൂർണ്ണ മൂല്യ ശൃംഖലയും സംസ്ഥാനത്തിനകത്ത് തന്നെ വികസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നാരുകളിൽ നിന്ന് നൂലുണ്ടാക്കുന്നതു മുതൽ, അത് തുണിയാക്കി മാറ്റി, വസ്ത്രങ്ങൾ നിർമ്മിച്ച് സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നത് വരെ ഇതിൽ ഉൾപ്പെടും. ഇതാണ് യോഗി സർക്കാർ മുന്നോട്ടുവെക്കുന്ന സമവാക്യം.
ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളും സംസ്ഥാനത്ത് തന്നെ പൂർത്തിയാക്കിയ ശേഷം ഈ ഉത്പന്നങ്ങൾ ആഗോള വിപണികളിലേക്ക് നേരിട്ട് എത്തിക്കാനാണ് പദ്ധതി. ഇതിലൂടെ സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയിൽ വലിയൊരു കുതിച്ചുചാട്ടം സാധ്യമാകുമെന്നാണ് സർക്കാർ കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam