കഴിച്ചത് 23,000 രൂപയുടെ ഭക്ഷണം, ബില്ല് കൊടുക്കാതെ ഇറങ്ങിയോടി യുവാക്കൾ; മുഖം അടക്കം കൃത്യമായി ക്യാമറയിൽ പതിഞ്ഞു

Published : Aug 13, 2025, 11:17 AM IST
uk restaurant bill

Synopsis

നോർത്താംപ്ടണിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് പണം നൽകാതെ ഒരു കൂട്ടം ആളുകൾ കടന്നുകളഞ്ഞ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഏകദേശം 23,000 രൂപയുടെ ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ കടന്നുകളഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

നോർത്താംപ്ടൺ: ബ്രിട്ടനിലെ നോർത്താംപ്ടണിൽ ഒരു കൂട്ടം ആളുകൾ ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് പണം നൽകാതെ കടന്നുകളയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഓഗസ്റ്റ് നാലിന് സാഫ്രോൺ റെസ്റ്റോറന്റിലാണ് സംഭവം നടന്നതെന്ന് 'ദ ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്യുന്നു. റെസ്റ്റോറന്റ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നാല് യുവാക്കൾ റെസ്റ്റോറന്റിലേക്ക് കയറി ഭക്ഷണം ഓർഡർ ചെയ്യുന്നത് കാണാം. മറ്റൊരു വീഡിയോയിൽ അവർ ഭക്ഷണം കഴിച്ച് ബിൽ നൽകാതെ പുറത്തേക്ക് ഓടിപ്പോകുന്നതാണ് ഉള്ളത്. ഇവരെ പിന്തുടർന്ന് ഒരു വെയിറ്റർ ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പിന്നീട് റെസ്റ്റോറന്റ് പങ്കുവെച്ച ബില്ല് അനുസരിച്ച്, 197.30 പൗണ്ടിൻ്റെ (ഏകദേശം 23,000 രൂപ) ഭക്ഷണം കഴിച്ചതായി കാണിക്കുന്നു. കറികൾ, ലാംബ് ചോപ്സ്, മറ്റ് വിഭവങ്ങൾ എന്നിവ ഇവർ ഓർഡർ ചെയ്തിരുന്നു. സംഭവത്തിന് ശേഷം, റെസ്റ്റോറന്റ് യുവാക്കളെ കണ്ടെത്താനായി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. "പ്രാദേശിക ബിസിനസുകൾക്ക് ഒരു മുന്നറിയിപ്പ്! കഴിഞ്ഞ രാത്രി ഏകദേശം 10:15-ന് നാല് യുവാക്കൾ ഞങ്ങളുടെ റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കുകയും പണം നൽകാതെ പോകുകയും ചെയ്തു. ഇത് മോഷണം മാത്രമല്ല, കഠിനാധ്വാനം ചെയ്യുന്ന ചെറുകിട ബിസിനസുകളെയും ഞങ്ങളുടെ പ്രാദേശിക സമൂഹത്തെയും ബാധിക്കുന്നു," റെസ്റ്റോറന്റ് പോസ്റ്റിൽ കുറിച്ചു.

സംഭവം പോലീസിൽ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ടെന്നും, ഈ ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നവർ നേരിട്ടോ പൊലീസിലോ അറിയിക്കണമെന്നും റെസ്റ്റോറന്റ് അഭ്യർത്ഥിച്ചു. ഇതിനെക്കുറിച്ച് നോർത്താംപ്ടൺഷയർ പോലീസ് അന്വേഷണം ആരംഭിച്ചതായി 'ദ ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്തു. സാമൂഹികമാധ്യമങ്ങളിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. "പണം കൊടുക്കാൻ കഴിയില്ലെങ്കിൽ വീട്ടിലിരുന്ന് കഴിക്കണം", "ഇത് വളരെ മോശം പ്രവർത്തിയാണ്", "ഇവരെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നു" എന്നിങ്ങനെ നിരവധി കമൻ്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം