ആജ്ഞാപിച്ചിരുന്ന അമേരിക്കയുടെ മനംമാറ്റം, പരാജയസമ്മതമെന്ന് ഇറാൻ; ചർച്ചാവാഗ്ദാനങ്ങളെ പുച്ഛിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി

Published : Mar 26, 2026, 06:03 AM IST
abbas araghchi trump

Synopsis

നിരുപാധികമായി കീഴടങ്ങാൻ ആവശ്യപ്പെട്ട അമേരിക്ക ഇപ്പോൾ ചർച്ചകൾക്കായി സന്ദേശങ്ങൾ അയക്കുന്നത് അവരുടെ നയതന്ത്രപരവും സൈനികവുമായ പരാജയമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. സൗഹൃദ രാജ്യങ്ങൾ വഴി അമേരിക്ക സന്ദേശങ്ങൾ അയക്കുന്നുണ്ടെങ്കിലും ഇത് ഔദ്യോഗിക ചർച്ചയല്ലെന്നും സന്ദേശ കൈമാറ്റം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടെഹ്റാൻ: ഇറാനെതിരെ 'നിരുപാധിക കീഴടങ്ങൽ' എന്ന കർശന നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക ഇപ്പോൾ ചർച്ചകൾക്കായി വാദിക്കുന്നത് അവരുടെ പരാജയസമ്മതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ബുധനാഴ്ച ഇറാൻ സ്റ്റേറ്റ് ടെലിവിഷന് (ഐആർഐബി) നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വാഷിംഗ്ടണിന്‍റെ നിലപാടിലെ മാറ്റത്തെ പരിഹസിച്ചത്. നേരത്തെ നിരുപാധികമായി കീഴടങ്ങണമെന്ന് ആജ്ഞാപിച്ചവർ ഇപ്പോൾ എന്തിനാണ് ചർച്ചകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്കയുടെ ഈ സ്വരമാറ്റം അവരുടെ നയതന്ത്രപരവും സൈനികവുമായ പരാജയത്തിന്‍റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗഹൃദ രാജ്യങ്ങൾ വഴി അമേരിക്ക ഒന്നിലധികം സന്ദേശങ്ങൾ ടെഹ്‌റാനിലേക്ക് അയച്ചിട്ടുണ്ടെന്ന് അരാഗ്‌ചി വെളിപ്പെടുത്തി. എന്നാൽ ഇത് ഔദ്യോഗികമായ ചർച്ചകളോ സംവാദങ്ങളോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സന്ദേശങ്ങൾക്ക് മറുപടിയായി ഇറാൻ തങ്ങളുടെ നിലപാടുകളും മുന്നറിയിപ്പുകളും അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം ആശയവിനിമയങ്ങൾ സന്ദേശങ്ങളുടെ കൈമാറ്റം മാത്രമാണെന്നും ഇതിനെ ചർച്ചകളായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സന്ദേശങ്ങളിലെ ആശയങ്ങൾ ഇറാന്‍റെ ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതിൽ എന്തെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള 15 ഇന കർമ്മപദ്ധതി ഇറാൻ ഉടൻ അംഗീകരിച്ചില്ലെങ്കിലും ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വൈറ്റ് ഹൗസിന്‍റെ നിലപാട്. എന്നാൽ ഇതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെയും അരാഗ്‌ചി രൂക്ഷവിമർശനം ഉന്നയിച്ചു. അമേരിക്കൻ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ വിജയകരമായ ദൃശ്യങ്ങൾ മാത്രം എഡിറ്റ് ചെയ്ത് ട്രംപിനെ കാണിക്കുന്നുവെന്ന എൻബിസി റിപ്പോർട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ ജനതയെയും സ്വന്തം പ്രസിഡന്‍റിനെയും തെറ്റിദ്ധരിപ്പിച്ച് യുദ്ധം 'വിൽക്കാനാണ്' വാഷിംഗ്ടൺ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഘർഷം രൂക്ഷമായി തുടരുമ്പോഴും അമേരിക്കയുടെ സമാധാന വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന വ്യക്തമായ സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എൽപിജിയുമായി ഒരു കപ്പൽ; ഉടൻ മംഗളൂരുവിലെത്തും, വലിയ ആശ്വാസം
ഇറാൻ യുദ്ധത്തിൽ സുപ്രധാന നിരീക്ഷണങ്ങളുമായി വൈറ്റ് ഹൗസ്, മുൻ കണക്കുകൂട്ടലുകളിൽ ഒരു മാറ്റവുമില്ലെന്ന് കാരോളിൻ ലീവിറ്റ്