അമേരിക്കയോട് നിലപാട് വീണ്ടും വ്യക്തമാക്കി കിം ജോങ് ഉൻ, ആയുധമുപേക്ഷിച്ച് വിട്ടുവീഴ്ചക്കില്ല; 'അമേരിക്ക-ഇറാൻ യുദ്ധം വലിയ പാഠം'

Published : Mar 25, 2026, 11:45 AM IST
Kim Jong Un

Synopsis

അമേരിക്ക-ഇറാൻ സംഘർഷം തങ്ങളുടെ ആണവായുധ നയം ശരിയാണെന്ന് തെളിയിച്ചതായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ആണവ നിരായുധീകരണം ഇനി ചർച്ചയാകില്ലെന്നും, ഉത്തരകൊറിയയെ ഒരു ആണവശക്തിയായി അംഗീകരിച്ചാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മിസൈൽ പരീക്ഷണങ്ങൾ നടത്തി രാജ്യം സൈനിക ശക്തി പ്രകടിപ്പിക്കുകയും ചെയ്തു.

പ്യോങ്യാങ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ യുദ്ധസാഹചര്യങ്ങൾ തങ്ങളുടെ ആണവായുധ നയം ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ചൊവ്വാഴ്ച ഉത്തരകൊറിയയുടെ സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് കിം വാഷിംഗ്ടണിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. അമേരിക്കയുടേത് ഭരണകൂട ഭീകരതയും കടന്നുകയറ്റവുമാണെന്ന് ആരോപിച്ച അദ്ദേഹം, ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന യുഎസിന്‍റെ സമ്മർദ്ദങ്ങളെയും വാഗ്ദാനങ്ങളെയും തള്ളിക്കളഞ്ഞ തന്‍റെ തീരുമാനം നൂറുശതമാനം ശരിയാണെന്ന് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഉത്തരകൊറിയയുടെ 'ആണവ പദവി' ഇനി ആർക്കും മാറ്റാനാവാത്ത വിധം ഉറച്ചുപോയതായും അദ്ദേഹം പ്രഖ്യാപിച്ചു.

ഇറാന്‍റെ ആണവശേഷി അമേരിക്ക തകർത്തുവെന്ന മുൻപത്തെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആണവായുധമില്ലാത്ത രാജ്യങ്ങളെ അമേരിക്ക സൈനികമായി വേട്ടയാടുമെന്നും എന്നാൽ ആണവശക്തിയുള്ള രാജ്യങ്ങളെ അവർ ഭയപ്പെടുമെന്നുമുള്ള ഉത്തരകൊറിയയുടെ ദീർഘകാലമായുള്ള വിശ്വാസത്തിന് അടിവരയിടുന്നതാണ് ഇറാൻ സംഘർഷം. നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ ഡൊണാൾഡ് ട്രംപ് താൽപ്പര്യം പ്രകടിപ്പിക്കുന്നതിനിടയിലാണ് കിമ്മിന്റെ ഈ നിർണ്ണായക പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ആണവ നിരായുധീകരണം എന്ന പഴയ അജണ്ട ഇനി ചർച്ചയാകില്ലെന്ന വ്യക്തമായ സൂചനയാണ് കിം ഇതിലൂടെ നൽകുന്നത്.

ഉത്തരകൊറിയയെ ഒരു ആണവശക്തിയായി അംഗീകരിക്കുകയും തങ്ങൾക്കെതിരായ ശത്രുതാപരമായ നയങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇനിയൊരു ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടിലാണ് പ്യോങ്യാങ്. ഇതിനിടെ പുതിയ യുദ്ധക്കപ്പലുകളിൽ നിന്നുള്ള ക്രൂയിസ് മിസൈൽ പരീക്ഷണങ്ങളും ആണവായുധം വഹിക്കാൻ ശേഷിയുള്ള റോക്കറ്റുകളുടെ വിക്ഷേപണവും നടത്തി ഉത്തരകൊറിയ തങ്ങളുടെ സൈനിക കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി അടുത്തിടെ വാഷിംഗ്ടൺ സന്ദർശിച്ച് ചർച്ചകൾ നടത്തിയെങ്കിലും, ഉത്തരകൊറിയയുടെ പുതിയ നിലപാട് മേഖലയിലെ നയതന്ത്ര നീക്കങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കാനാണ് സാധ്യത.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം, ഇന്ധന ടാങ്കിന് തീപിടിച്ചു
നല്ല പുരോഗതിയുണ്ടെന്ന് ഡോണൾഡ് ട്രംപ്, 15 നിർദേശങ്ങളടങ്ങിയ ശുപാർശ ഇറാന് കൈമാറിയതായി സൂചന; യുദ്ധം അവസാനിക്കുമോ?