കനത്ത തിരിച്ചടി ഇന്ത്യാക്കാർക്ക്; ഉടനെ മടങ്ങണം, രാജ്യം വിട്ട് പോകരുതെന്നും ജീവനക്കാരോട് കമ്പനികൾ; എച്ച്1-ബി വീസ ഫീ വർധനയിൽ ആശങ്ക

Published : Sep 20, 2025, 12:27 PM IST
Meta Microsoft To H-1B Visa Holders

Synopsis

എച്ച്1-ബി വീസ നയത്തിൽ ട്രംപ് സർക്കാർ വരുത്തിയ കടുത്ത ഫീസ് വർധനയെ തുടർന്ന് ജീവനക്കാരോട് ഉടൻ അമേരിക്കയിലേക്ക് മടങ്ങണമെന്നും രാജ്യം വിട്ട് പോകരുതെന്നും മെറ്റ, മൈക്രോസോഫ്റ്റ് അടക്കം കമ്പനികൾ ആവശ്യപ്പെട്ടു. 

ദില്ലി: എച്ച്1-ബി വീസ ഫീസ് വർധിപ്പിച്ച ട്രംപിൻ്റെ നടപടിക്ക് പിന്നാലെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മെറ്റ്, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ കമ്പനികൾ. എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികൾ, അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്ന എച്ച്1-ബി വീസ ഉടമകളോട് ഉടൻ മടങ്ങിവരാനും ആവശ്യപ്പെട്ടു.

ട്രംപ് സർക്കാരിൻ്റെ ഉത്തരവിൻ്റെ വിശദാംശങ്ങൾ ലഭ്യമാകുന്നത് വരെ എച്ച്-1ബി വീസയും എച്ച്4 വീസയും കൈവശമുള്ളവർ യുഎസിൽ തുടരണമെന്ന് മെറ്റ ഇമെയിൽ വഴി നിർദേശം നൽകി. അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ മടങ്ങിവരണമെന്നും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.

എച്ച്-1ബി വീസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് ട്രംപ് സർക്കാർ ഉയർത്തിയത്. അമേരിക്കയിൽ ഈ വീസ കൈവശം വെച്ചിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് മാറ്റം പ്രതീക്ഷിച്ചിരിക്കുന്നവരെ അടക്കം ഇത് സാരമായി ബാധിക്കും. മൂന്ന് വർഷ കാലാവധിയുള്ള ഈ എച്ച്1-ബി വീസ ഫീസ് വർധിപ്പിക്കുന്നത് അമേരിക്കയിലെ തൊഴിലാളികൾക്ക് തൊഴിലവസരം ലഭ്യമാക്കാനാണെന്ന് ട്രംപ് സർക്കാർ വിശദീകരിക്കുന്നു.

കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം അമേരിക്കയിലെ എച്ച്-1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. അംഗീകൃത എച്ച്1-ബി വീസ ഉടമകളിൽ 71% പേരും ഇന്ത്യക്കാരാണ്. പട്ടികയിൽ രണ്ടാമത് ചൈനയാണ്. 11.7 ശതമാനം പേർ ചൈനയിൽ നിന്നാണെന്നാണ് കഴിഞ്ഞ വർഷത്തെ കണക്ക്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം