ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്

Published : Dec 05, 2025, 08:12 PM IST
pyari mariyam

Synopsis

പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരമായ പ്യാരി മറിയം (26) പ്രസവത്തെത്തുടർന്നുണ്ടായ സങ്കീർണതകൾ മൂലം ലാഹോറിൽ വെച്ച് അന്തരിച്ചു. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെയായിരുന്നു മരണം.

ലാഹോർ: പാകിസ്ഥാനിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക് ടോക് താരവുമായ പ്യാരി മറിയം (26) പ്രസവത്തെത്തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ അന്തരിച്ചു. ഡിസംബർ നാല് വ്യാഴാഴ്ച ലാഹോറിലാണ് മരണം സംഭവിച്ചതെന്ന് പാകിസ്ഥാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് 'ദി സിയാസത് ഡെയ്‌ലി' റിപ്പോർട്ട് ചെയ്തു.ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് തൊട്ടുപിന്നാലെ മറിയത്തിന്‍റെ ആരോഗ്യനില മോശമാവുകയും ഗുരുതരമായ സങ്കീർണ്ണതകൾ ഉണ്ടാവുകയും ചെയ്യുകയായിരുന്നു. ഇത് ഒടുവിൽ മരണത്തിലേക്ക് നയിച്ചു.

ഭാര്യയുടെ വിയോഗ വാർത്ത മറിയത്തിന്‍റെ ഭർത്താവ് അഹ്സൻ അലി തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. പ്രാർത്ഥനകൾ അഭ്യർഥിച്ച അദ്ദേഹം ഈ നഷ്ടത്തെ 'സഹിക്കാൻ കഴിയാത്തത്' എന്നാണ് വിശേഷിപ്പിച്ചത്. കുട്ടികൾ രക്ഷപ്പെട്ടില്ലെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് അഹ്സൻ അലി പിന്നീട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിശദീകരണം നൽകി.

"അൽഹംദുലില്ലാഹ്, ഞങ്ങളുടെ രണ്ട് കുഞ്ഞു മക്കളും പൂർണ്ണമായും സുരക്ഷിതരാണ്. ദയവായി തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തുക, ഞങ്ങളുടെ പ്രിയപ്പെട്ട മറിയത്തിനുവേണ്ടി പ്രാർത്ഥിക്കുക," എന്നായിരുന്നു ഉറുദുവിൽ എഴുതിയ കുറിപ്പിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ 1,49,000-ത്തിലധികം ഫോളോവേഴ്‌സും ടിക് ടോക്കിൽ ദശലക്ഷക്കണക്കിന് ആരാധകരും ഉണ്ടായിരുന്ന പ്യാരി മറിയം ഭർത്താവിനൊപ്പം ഡാൻസ് വീഡിയോകളും ലൈഫ്സ്റ്റൈൽ വീഡിയോകളും പതിവായി പങ്കുവെച്ചിരുന്നു. അവരുടെ സൗമ്യമായ സംസാരരീതിയും ഊഷ്മളമായ വ്യക്തിത്വവും കാരണം ആരാധകർക്കിടയിൽ അവർ പ്രിയങ്കരിയായിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?