കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺ ഫിറ്റെന്ന് റിപ്പോർട്ട്; കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന് പ്രായോ​ഗിക തടസ്സമെന്ന് വാദം

Published : Feb 24, 2026, 08:11 AM IST
unfit building

Synopsis

 കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. 2024 ലാണ് വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകള്‍ പുനര്‍ലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്.

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺഫിറ്റെന്ന് റിപ്പോർട്ട്. വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളാണ് അൺഫിറ്റ്. കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. 2024 ലാണ് വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകള്‍ പുനര്‍ലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്. എന്നാല്‍ ഇതുൾപ്പെടെ 16 കെട്ടിടങ്ങൾ അണ്‍ ഫിറ്റാണെന്നായിരുന്നു എഞ്ചിനീയറിം​ഗ് വിഭാഗത്തിന്റെ റിപ്പോർട്ട്.

എന്നാൽ റിപ്പോര്‍ട്ടിന് കോര്‍പ്പറേഷന്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയും കൗണ്‍സില്‍ യോഗവും അംഗീകാരം നല്‍കിയില്ല. കച്ചവടക്കാരെ ഒരുമിച്ച് ഒഴിപ്പിച്ചു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് പ്രായോഗിക തടസ്സമുണ്ടാകുമെന്ന വാദവുമാണ് കോർപ്പറേഷൻ നടത്തിയത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലെ ഒരു കടകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ പറയുന്നു. അതേസമയം, അൺഫിറ്റ് എന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ
ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം; നടുറോഡിൽ കെഎസ്ആര്‍ടിസി തടഞ്ഞ് കയ്യേറ്റം, ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ചു