2025 ജൂലൈയിൽ കോൺഗ്രസ് വേദിയിൽ ഐഷ പോറ്റി പറഞ്ഞത്, 'കോണ്‍ഗ്രസിലേക്ക് എന്ന പ്രചാരണം ചിരിപ്പിക്കുന്നു, പാർലമെന്‍ററി മോഹിയല്ല'

Published : Jan 13, 2026, 06:14 PM IST
aisha potty

Synopsis

സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. പാർട്ടിയിൽ ചേരില്ലെന്ന് ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പറഞ്ഞ പഴയ വീഡിയോ ഇതോടെ ചച്ചയാകുന്നു. താനൊരു പാര്‍ലമെന്‍ററി മോഹിയല്ലെന്നും അവർ പറഞ്ഞിരുന്നു

കൊല്ലം: ഐഷ പോറ്റി കോണ്‍ഗ്രസിലെത്തിയപ്പോൾ പഴയൊരു വീഡിയോയും ചർച്ചയാകുന്നു. കഴിഞ്ഞ വർഷം ജുലൈയിൽ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിനെത്തിയപ്പോഴുള്ള ഐഷ പോറ്റിയുടെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. കോൺഗ്രിൽ ചേരാനല്ല ഈ വേദിയിലെന്ന് പറഞ്ഞാണ് ഐഷ പോറ്റി തുടങ്ങിയത്. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന പ്രചാരണം ചിരിപ്പിക്കുന്നതാണ് എന്നും ഐഷ പോറ്റി അന്ന് പറഞ്ഞു. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തിലായിരുന്നു ഈ പ്രസംഗം.

സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത പ്രചാരണമാണ് നടക്കുന്നതെന്നും വിമര്‍ശനങ്ങള്‍ തന്നെ കൂടുതല്‍ ശക്തയാക്കുന്നുവെന്നും ഐഷ പോറ്റി അന്ന് പറഞ്ഞു. താനൊരു പാര്‍ലമെന്‍ററി മോഹിയല്ല. പ്രസ്ഥാനം അവസരങ്ങള്‍ തന്നാലും ജനം വോട്ടു ചെയ്താലേ ആരും ജയിക്കുകയുള്ളൂവെന്നും ഐഷ പോറ്റി പറഞ്ഞു. രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെന്നു പറയാന്‍ ഒരു പേടിയുമില്ല. ചിരിച്ചാല്‍ ആത്മാര്‍ത്ഥതയോടെയാകണമെന്നും അവർ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഐഷ പോറ്റി പറഞ്ഞത്

പാർട്ടി അവ​ഗണിച്ചെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നുമാണ് കോൺ​ഗ്രസിൽ ചേർ ശേഷം സിപിഎം മുൻ എംഎൽഎ കൂടിയായ ഐഷ പോറ്റിയുടെ വാക്കുകൾ. സിപിഎം അണികളോട് യാതൊരു എതിർപ്പുമില്ലെന്നും ഐഷ പോറ്റി കൂട്ടിച്ചേർത്തു. മുന്നോട്ട് പോകാൻ പറ്റാതെ വന്നതോടെ സിപിഎം വിട്ടുവെന്നും ഐഷ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മൂന്നു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ചാണ് സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി കോൺഗ്രസിൽ ചേര്‍ന്നത്. കോണ്‍ഗ്രസിന്‍റെ രാപ്പകൽ സമരപ്പന്തലിലെത്തി കെപിസിസി അധ്യക്ഷനിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വർഗ്ഗ വഞ്ചക എന്ന വിളി പ്രതീക്ഷിക്കുന്നുവെന്നും എക്കാലവും താൻ മനുഷ്യ പക്ഷത്തെന്നും ഐഷാ പോറ്റി പറഞ്ഞു. കൊട്ടാരക്കരയിൽ ഐഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരിത്രത്തിലാദ്യം; മടക്ക യാത്രയ്ക്ക് പമ്പയിൽ 1,000 ബസുകൾ! മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി
വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ അന്തിമവാദം നടന്നില്ല, സമയക്കുറവ് മൂലം ഇന്ന് പരിഗണിക്കാനായില്ല; എപ്രിൽ 23 ലേക്ക് മാറ്റി ദില്ലി ഹൈക്കോടതി