ശ്രീരാമ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നി, പ്രതിപക്ഷ നേതാവിന് വനവാസത്തിനുള്ള സൗകര്യങ്ങളെല്ലാം ഉണ്ടെന്ന് ജനീഷ് കുമാർ; കടുത്ത പരിഹാസം

Published : Apr 13, 2026, 05:21 PM IST
v d satheesan forest

Synopsis

പത്തനംതിട്ടയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും, ജില്ലയിലെ അഞ്ച് സീറ്റുകളിലും എൽഡിഎഫ് വിജയം ആവർത്തിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കോന്നി: പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. ശ്രീരാമചന്ദ്രന്‍റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും എംഎൽഎ കുറിച്ചു.

ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ, കൂട്ടിന് എറണാകുളം ഡിസിസി പ്രസിഡന്‍റിനെയും അങ്ങേയ്ക്ക് ഒപ്പം കൂട്ടാവുന്നതാണ്. മെയ് നാലോടെ യുഡിഎഫിന്‍റെ അവകാശവാദങ്ങൾ പൊളിയുമെന്നും അന്ന് അങ്ങേയ്ക്ക് വനവാസത്തിന് വരാമെന്നും ജനീഷ് കുമാർ പരിഹസിച്ചു. പത്തനംതിട്ട ജില്ലയിൽ അഞ്ച് സീറ്റും യുഡിഎഫ് നേടുമെന്നത് സതീശന്‍റെ നുണകളിൽ ഏറ്റവും വലിയ നുണയാണ്. മെയ് 4 വരെ സമാധാനമായി ഉറങ്ങാൻ വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തിയത്.

ജില്ലയിൽ അഞ്ച് സീറ്റുകളിലും എൽഡിഎഫ് വിജയം ആവർത്തിക്കുമെന്നും, അതിൽ തന്നെ ആറന്മുളയിലായിരിക്കും ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകുമ്പോൾ കേരളം ദുഃഖിക്കില്ലെന്ന് എംഎൽഎ പറഞ്ഞു. രാമൻ വനവാസത്തിന് പോയപ്പോൾ അയോധ്യയിലെ ജനങ്ങൾ ദുഃഖിച്ചതുപോലെ കേരളം പ്രതികരിക്കില്ല. പകരം, കേരളത്തിലെ ജനങ്ങൾ അങ്ങയോട് ചോദിക്കുക ഫണ്ടെവിടെ, വീടെവിടെ എന്നായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം, ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി
നിതിൻ രാജിന്റെ മരണം: അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കും