ടി സിദ്ദിഖിന് പിന്തുണയുമായി ബിജെപി, കൂവിയത് ശരിയായില്ല; ബിജെപി സർക്കാരുകളെ കുറിച്ചും മുഖ്യമന്ത്രി മിണ്ടിയില്ലെന്ന് ജില്ലാ പ്രസിഡന്‍റ്

Published : Mar 02, 2026, 02:04 PM IST
bjp t siddique pinarayi

Synopsis

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം സിപിഎം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ആരോപിച്ചു.  സർക്കാർ പരിപാടിയിൽ ടി സിദ്ദിഖ് എംഎൽഎയെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയാക്കി സിപിഎം മാറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ. മുഖ്യമന്ത്രി കര്‍ണാടകയുടെ കാര്യം പറഞ്ഞു. രാജസ്ഥാന്‍റെ കാര്യം പറഞ്ഞു. എന്തുകൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത 20 കോടിയുടെ കാര്യം പറഞ്ഞില്ല. ഉത്തര്‍പ്രദേശ് കൊടുത്ത 10 കോടിയെപ്പറ്റി മിണ്ടിയിട്ടില്ല. മഹാരാഷ്ട്ര കൊടുത്ത 10 കോടിയെ കുറിച്ചും പറഞ്ഞില്ല. ഇത് വേറെയാരുടെയും ആകരുത് എന്ന അജണ്ട മുഖ്യമന്ത്രിക്കുണ്ടെന്ന് പ്രശാന്ത് മലവയൽ പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് കേരള സർക്കാരിന്‍റെ മാത്രമല്ല, എല്ലാവരടെയുമാണ്. സിപിഎം നേതാക്കളുടെ മാത്രമല്ല ടൗണ്‍, ഇന്നലെ ചില പ്രവർത്തികൾ കണ്ടാൽ അങ്ങനെയാണ് തോന്നുക. ഇത് ജനങ്ങളുടെ പണമാണെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

ടി സിദ്ദിഖ് എംഎൽഎയെ സർക്കാർ പരിപാടിയിൽ കൂവിയത് ശരിയായ നടപടി അല്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

വിളിച്ചുവരുത്തിയിട്ട് ഈ വിധം പെരുമാറിയത് ശരിയായില്ല. എംഎൽഎ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയാണ്. തന്നെ ക്ഷണിച്ചു വരുത്തിയിട്ട് ഒരു ഇരിപ്പിടം നൽകിയില്ല എന്നതിൽ പരാതിയില്ല. എന്നാൽ ഡിവൈഎഫ്ഐ നേതാക്കൾക്ക് ഉൾപ്പെടെ പരിപാടിയിൽ ഇരിപ്പിടം നൽകി. സർക്കാർ പരിപാടി പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ ആരോപിച്ചു.

ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്

സമാനതകളില്ലാത്ത സഹായപ്രവാഹമാണ് ദുരിതാശ്വാസ നിധിയിലേക്കുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു. സമൂഹത്തിന്‍റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തിത്വങ്ങളും സഹായഹസ്തം നീട്ടി. കർണാടക, ആന്ധ്രാ സര്‍ക്കാരുകള്‍ 10 കോടി രൂപ വീതവും തമിഴ്നാട്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ 5 കോടി രൂപ വീതവും സംഭാവനയായി നല്‍കി. കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ദുരന്തബാധിതരുടെ വായ്പാ കുടിശികകള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കള്‍ക്കുള്ള 1,620 വായ്പകളുടെ കുടിശ്ശിക തുകയായ 18.75 കോടി രൂപയാണ് സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമലയിലെ യുവതി പ്രവേശനം; ദേവസ്വം ബോർഡിന്‍റെ നിർണായക നിലപാട് മാറ്റം, 2019 ലെ സത്യവാങ്മൂലം തിരുത്തും
ഒടുവില്‍ ആശ്വാസ വാര്‍ത്ത, കറാച്ചിയിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാട്ടിലേക്ക്; നാളെ കൊച്ചിയിലെത്തും