കൊല്ലപ്പെടുന്ന സമയത്ത് ഉമ്മുസല്‍മ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകത്തിനിടെ ഉമ്മുസൽമ പ്രസവിച്ച കുഞ്ഞും മരിച്ചിരുന്നു.
മലപ്പുറം: കാടാമ്പുഴ കൊലപാതക (Kadampuzha murder) കേസില്‍ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി (court). ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. ഉമ്മുസൽമ മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. 2017 ലാണ് സംഭവം. കൊല്ലപ്പെടുന്ന സമയത്ത് ഉമ്മുസല്‍മ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകത്തിനിടെ ഉമ്മുസൽമ പ്രസവിച്ച കുഞ്ഞും മരിച്ചിരുന്നു. ഉമ്മുസൽമയുമായി അടുപ്പത്തിലായിരുന്ന പ്രതി ഇവരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അമ്മയേയും മകനേയും കൊലപ്പെടുത്തിയത്.
Read Also : മയക്കുമരുന്ന് കേസ്; മലയാളിയായ ശ്രേയസ് നായര്‍ക്ക് ആര്യന് ഖാനുമായി അടുത്ത ബന്ധം, ഒപ്പമിരുത്തി ചോദ്യംചെയ്യും
Read Also : 'സംവരണ തസ്തിക നിശ്ചയിച്ച രീതിയിൽ തെറ്റില്ല', കേരള യൂണി. അധ്യാപക നിയമനം ശരിവെച്ച് ഡിവിഷൻ ബെഞ്ച്