ഗവര്‍ണര്‍ അവതരണാനുമതി നൽകിയില്ല; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിലെത്തില്ല

Published : Feb 26, 2023, 07:05 PM ISTUpdated : Feb 26, 2023, 08:05 PM IST
ഗവര്‍ണര്‍ അവതരണാനുമതി നൽകിയില്ല; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിലെത്തില്ല

Synopsis

താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളേക്ക്  ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവർണർ അനുമതി നൽകാത്തതിനാൽ മാറ്റി വെക്കുകയായിരുന്നു.

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരണാനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളേക്ക്  ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുളള ബിൽ  പ്രതിപക്ഷത്തെ ഒഴിവാക്കാുള്ള സർക്കാർ ശ്രമമെന്ന ആരോപണം ഉയർന്നിരുന്നു.  ഇതിനിടെയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി. 

READ MORE മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ, നടപടി എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് പിന്നാലെ

സംസ്ഥാനത്ത് ഗവർണർ--സർക്കാർ പോര് വീണ്ടും രൂക്ഷമായിരിക്കുകയാണെന്ന് വ്യക്തം. ഗവർണറുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നാളെ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കാലിക്കറ്റ് സർവ്വകലാശാലയിലെ താൽക്കാലിക സിണ്ടിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ ലിസ്റ്റ് ചെയ്തത്. എന്നാൽ മന്ത്രിമാർ നേരിട്ട് ചെന്ന് കണ്ടിട്ടും ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാത്തതോടെയാണ് സർക്കാർ ബിൽ മാറ്റിവെച്ചത്. 

അതിനിടെ, തന്നെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമനത്തിന് ശ്രമിച്ച സർക്കാറിന് രോഷത്തോടെ ഗവര്‍ണര്‍ മറുപടി നൽകി. എന്ത് നിയമത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കമെന്നാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കുള്ള മറുപടി. നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മീറ്റി രൂപീകരിച്ച് നിയമസഭ പാസാക്കിയ ബില്ലിൽ ഇതുവരെ ഗവർണ്ണർ ഒപ്പിടാത്തതിനാൽ നിയമപ്രാബല്യമില്ലെന്നാണ് രാജ്ഭവൻ നിലപാട്. നിയമനത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണർ ഒക്ടോബറിൽ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതെ സ്വന്തം നിലക്ക് നിയമനവുമായി മുന്നോട്ട് പോകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് നടപടി തുടങ്ങിയതെന്ന് ഫയലുകൾ പുറത്തുവന്നിരുന്നു. മറ്റന്നാൾ വിസിയുടെ കാലാവധി തീരാനിരിക്കെ സർക്കാറിനെ തളളി ഗവർണ്ണർ നിയമനവുമായി മുന്നോട്ട് പോകും. കാലിക്കറ്റിൽ അക്കാദമിക് വിദഗ്ധരെ ചേർത്തുള്ള സിണ്ടിക്കേറ്റിനും ഗവർണ്ണർ നോമിനേറ്റ് ചെയ്യുന്നതോടെ ഭിന്നത കടുക്കും. 

 

 

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്