കേരള പൊലീസിന് കൊവാക്സിൻ കൊടുത്തു തുടങ്ങി, കൊവി ഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

Published : Feb 12, 2021, 09:01 AM IST
കേരള പൊലീസിന് കൊവാക്സിൻ കൊടുത്തു തുടങ്ങി, കൊവി ഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

Synopsis

പൊലീസുകാര്‍ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികൾ ആവശ്യപ്പെട്ടാലും അവര്‍ക്ക് കൊവി ഷിൽഡ് വാക്സിൻ നൽകില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഷിൽഡും ബാക്കിയുള്ളവര്‍ക്ക് കൊവാക്സിനും എന്നാണ് നിലവിലെ തീരുമാനം. 

തിരുവനന്തപുരം: കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് - ഐസിഎംആര്‍ - പൂണെ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിൻ നൽകി തുടങ്ങിയത്. ഇന്നലെ മുതൽ പൊലീസുകാര്‍ക്ക് വാക്സിൻ നൽകി തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

സമ്മത പത്രം വാങ്ങിയാണ് കൊവിഡ് മുന്നണി പോരാളികൾക്ക് കൊവാക്സിൻ നൽകുന്നത്. മുന്നണി പോരാളികൾ ആവശ്യപ്പെട്ടാലും കോവി ഷീൽഡ് വാക്സിൻ നൽകില്ല. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കോവി ഷീൽഡ് വാക്സിൻ തന്നെയാവും നൽകുക. മൂന്നാം ഘട്ട പരീക്ഷണം കഴിയാത്തതിനാൽ കോവാക്സിൻ നൽകേണ്ട എന്നായിരുന്നു നേരത്തെ തീരുമാനം. പക്ഷേ കൊവാക്സിൻ വാക്സിൻ്റെ കൂടുതൽ ഡോസുകൾ വരും ദിവസങ്ങളിൽ കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ അതു കൊടുത്തു തീർക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുകയായിരുന്നു. 

നിലവിൽ വാക്സിൻ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ് കൊവാക്സിൻ ഈ മാസത്തോടെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടണിലെ ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷിൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയിട്ടുള്ളത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല