
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ നേഴ്സിംഗ് സൂപ്രണ്ടിനെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തു. നേഴ്സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലംമാറ്റ ഉത്തരവാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. രണ്ടുമാസത്തേക്കാണ് സ്റ്റേ.
നേഴ്സിംഗ് ഓഫീസർ പിവി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും ട്രിബ്യൂണൽ കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.
വിശദീകരണം പോലും ചോദിക്കാതെയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതെന്ന് കാണിച്ച് ബെറ്റി ആന്റണി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നടപടി സ്റ്റേ ചെയ്തത്. ബെറ്റി ആന്റണിയെ കോന്നി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ഇവരോടൊപ്പം സ്ഥലമാറ്റം നേഴ്സിംഗ് ഓഫീസർ പിവി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും സ്റ്റേ ചെയ്തിരുന്നു.
അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മൂന്ന് നേഴ്സിംഗ് സൂപ്രണ്ടുമാർക്കാണ് സ്ഥലംമാറ്റമുണ്ടായത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam