രൂപക്ക് പകരം ഡോളർ, വിദേശ പ്രഭാഷകക്ക് നൽകിയത് 20000 രൂപക്ക് പകരം 17 ലക്ഷം രൂപ! അധ്യാപകനിൽ നിന്ന് ഈടാക്കാൻ കേരള വിസി

Published : Jun 09, 2026, 03:52 PM IST
kerala university

Synopsis

ബാങ്കിൽ നൽകിയ ഫോമിൽ തുക രേഖപ്പെടുത്തിയതിലെ പിഴവെന്നു വിസിയും ബാങ്കിന്റെ പിഴവാണെന്ന് ഡയറക്ടർ ഡോ ഗിരീഷ് കുമാറും പറഞ്ഞു. 

തിരുവനന്തപുരം: വിദേശ പ്രഭാഷകക്ക് ഇരുപതിനായിരം രൂപക്ക് പകരം 20000 ഡോളർ നൽകിയ സംഭവത്തിൽ നഷ്ടപ്പെട്ട 17 ലക്ഷം രൂപ അധ്യാപകനിൽ നിന്ന് ഈടാക്കാൻ കേരള വിസിയുടെ ഉത്തരവ്. ലാറ്റിനമേരിക്കൻ പഠനകേന്ദ്രം ഡയറക്ടറിൽ നിന്ന് ഈടാക്കാനാണ് നിർദേശം. ഓൺലൈൻ പ്രഭാഷണം നടത്തിയതിനാണ് പണം നൽകിയത്. ബാങ്കിൽ നൽകിയ ഫോമിൽ തുക രേഖപ്പെടുത്തിയതിലെ പിഴവെന്നു വിസിയും ബാങ്കിന്റെ പിഴവാണെന്ന് ഡയറക്ടർ ഡോ ഗിരീഷ് കുമാറും പറഞ്ഞു. വിസിക്കെതിരെ സർവകലാശാല അധ്യാപക സംഘടന രം​ഗത്തെത്തി. വീഴ്ച്ച ബാങ്കിന്റെതാണെന്നും ബാങ്കിനെ സംരക്ഷിക്കാൻ വിസിയുടെ ശ്രമമാണെന്നും പണം തിരിച്ചുപിടിക്കാൻ സർവകലാശാല നടപടി സ്വീകരിച്ചില്ലെന്നും സംഘടന പറഞ്ഞു. വിസിയുടേത് ഭരണപരമായ വീഴ്ച്ച മറച്ചുപിടിക്കാനുള്ള ശ്രമമാണെന്നും സംഘടന ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ആശ്വാസം, ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
താങ്കൾ കേന്ദ്ര മന്ത്രിയാകുമോ...? കെ. സുരേന്ദ്രനോട് ചോദ്യവുമായി മാധ്യമപ്രവർത്തകർ, പിന്നാലെ മറുപടി